പാലക്കാട്: കെഎസ്ആർടിസിബസിൽ യാത്രചെയ്യാനും യാത്രയാക്കാനും സ്റ്റാൻഡിലെത്തുന്ന വർക്കു പറയാനുള്ളതു പരാതികളും പരിഭവങ്ങളും മാത്രം.
പെട്ടിക്കടകൾ, ഓട്ടോ സ്റ്റാൻഡ്, നിർത്തിയും നിരങ്ങിയും നീങ്ങു ന്ന ഒറ്റപ്പാലം ഭാഗത്തേക്കുള്ളസ്വ കാര്യബസുകളും മറ്റു വാഹനങ്ങളുമെല്ലാം കൂടിയാവുമ്പോൾ പാലക്കാട് ബസ് സ്റ്റേഷനു മുൻ വശം തിക്കുംതിരക്കും നിറഞ്ഞു. കാൽനടയിക്കുപോലും പറ്റാത്ത അവസ്ഥയിൽ.
യാത്രികരെ യാത്രയാക്കാനോ സ്വീകരിക്കാനോ എത്തുന്നവരു ടെ വാഹനം അൽപഠനരം പാർ ക്കു ചെയ്യണമെങ്കിൽപോലും പൈസ കൊടുത്തുതന്നെ പാർ ക്കുചെയ്യേണ്ട ഗതികേടുണ്ട്. പക്ഷേ പലപ്പോഴും അവിടെ ഇടം കിട്ടാറുമില്ല.
പലപ്പോഴും വാഹനങ്ങൾ ദൂരെ പാർക്കുചെയ്‌തുവേണം ബസ്സ്റ്റേഷനിലേക്കു നടന്നെത്താൻ. സ്റ്റേഷനുമുന്നിലെ റോഡുമുറി ച്ചുകടക്കാൻ വല്ലാത്ത പെടാപ്പാടാണ്. സീബ്രാലൈനുണ്ടെങ്കിലും വാഹനയാത്രികർ കാൽനടക്കാരെ കണ്ടമട്ടുകാണിക്കാറില്ല.
ഇതിനു പുറമെ പെട്ടിക്കടകളും ഓട്ടോസ്റ്റാൻഡും സ്വകാര്യ ബസ് സ്റ്റോപ്പും എല്ലാംകൂടിയാ കുമ്പോൾ സ്റ്റേഷനുമുന്നിൽ മനുഷ്യന്മാരുടെ ഞാണിന്മേൽകളിയാണ് നടക്കുന്നത്. സ്റ്റേഷനുമു ന്നിൽ സ്വകാര്യബസുകളുടെ ആ ളെകയറ്റിയിറക്കൽ കുറച്ചു മാറ്റി യാക്കണമെന്നാണ് പരക്കെയുള ള ആവശ്യം.
ഓട്ടോസ്റ്റാൻഡിന്റെ മുൻഭാഗം തന്നെ ബസ് സ്റ്റാൻഡിന്റെ വഴിയ ടച്ചാണെന്നും ഇതിനൊരു പരി ഹാരം കാണാൻ പോലീസ്, മോ ട്ടോർവാഹന വകുപ്പുകൾ ഇട പെടണമെന്നാണ് പരക്കെയുളള ആവശ്യം.