നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപി കരിക്കണമെന്ന ആവശ്യം ഇഴ ഞ്ഞുനീങ്ങുന്നു; താലൂക്ക് ഓഫിസിന് ആവശ്യമായ കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്തു നൽകുവാൻ മുൻസിപ്പൽ ചെയർപേഴ്‌സൺ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തുടർനടപടികൾ ഉണ്ടായില്ല; നീലേശ്വരം താലൂക്കിനായി എനി എത്ര നാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്

New Update
nileswar

നീലേശ്വരം : നാല് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് യാതാർഥ്യമാക്കണമെന്നുള്ളത്. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപി കരിക്കണമെന്ന ആവശ്യം ഇഴ ഞ്ഞുനീങ്ങുന്നു. ഇടക്കാലത്ത് സർക്കാർ നിർദ്ദേശപ്രകാരം ഹൊസ്‌ദുർഗ് തഹസിദാർ യോഗം വിളിച്ച് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയത് ജനങ്ങളിൽ പ്രതിക്ഷയുണർത്തിയിരുന്നു. ഈ യോഗത്തിൽ നീലേശ്വരം താലൂക്ക് യാതാർഥ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇക്കാ ര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ല.

Advertisment

നീലേശ്വരം താലൂക്ക് യാതാർഥ്യമാകാൻ എനിയും എത്രവരെ കാത്തിരിക്കണം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നീലേശ്വരം താലൂക്ക് ഓഫിസിന് ആവശ്യമായ കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്തു നൽകുവാൻ തയാറാണെന്ന് മുൻസിപ്പൽ ചെയർപേഴ്‌സൺ ടി വിശാന്ത കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. 


പതിനഞ്ചോളം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത യോഗം കഴിഞ്ഞു മാസം രണ്ട് കഴിഞ്ഞെങ്കിലും നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുകയാണ്. പുതിയ സി വിൽ സ്റ്റേഷൻ കെട്ടിടം നിർ മാണം പൂർത്തിയാകുന്നത് വരെ താലൂക്ക് ഓഫിസിനായി പുതിയ നഗരസഭാ ഓഫിസോ പഴയ നഗരസഭ ഓഫിസോ താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. 


രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയ തഹസീദാർ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോർട്ട് സർക്കാറിന് നൽകിയതോടെ താലൂക്ക് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ബജറ്റിൽ താലൂക്ക് പ്രഖ്യാപനമുണ്ടാകാത്തതിൽ ജനങ്ങൾ നിരാശയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം.  കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിൻ്റെ ഓർമ നിലനിർത്താൻ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരു ന്നു. 


ഇതിനായി താലൂക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ അദ്ദേഹം കമ്മിഷനെ വച്ചിരുന്നു. പിന്നീട് കാസർകോട് ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് താലൂക്ക് ആക്ഷൻ കമ്മിറ്റിക്ക് വാഗ്ദാനം നൽകുകയുണ്ടായി. ജില്ല രൂപീകരിക്കുമ്പോൾ കാസർകോട്, ഹോസ്‌ദുർഗ് എന്നീ രണ്ട് താലൂക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 


പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു.


 ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ, കയ്യൂർ ചീമേനി, മടിക്കൈ തുടങ്ങിയ ഗ്രാമപഞ്ചാ യത്തുകളും, നീലേശ്വരം നഗരസഭയും ഉൾപ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് രൂപീകരിക്കേണ്ടതെന്നാണ് കലക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ട്. നീലേശ്വരം താലൂക്ക് യാതാർഥ്യമാകാൻ എനി എത്ര നാൾ  കാത്തിരിക്കണം എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.