മെഴുവേലി : പത്തനംതിട്ട ജില്ലയിലെ പ്രമുഖ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ
വലിയ പെരുന്നാളിന് നാളെ തുടക്കമാകും.
മെയ് മൂന്നിന് രാവിലെ 7 ന് പ്രഭാത നമസ്ക്കാരം 8 ന് വിശുദ്ധ കുർബ്ബാന റവ. ബർശീമോൻ റമ്പാൻ പാമ്പാടി . 9-30ന് പെരുന്നാൾ വെച്ചൂട്ടിന് വാഹനങ്ങളിൽ ഗ്രാമം ചുറ്റി നേർച്ച ശേഖരണം.വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരം, 7ന് റാസ കാരിത്തോട്ടാ കൂടുവെട്ടിക്കൽ കുരിശടിയിൽ നിന്ന് ആരംഭിച്ച് വൈ.എം.സി.എ റോഡ് വഴി പള്ളിയിലേക്ക് തുടർന്ന് ധൂപപ്രാർത്ഥന ,പ്രദക്ഷിണം ,നേർച്ചവിതരണം ,വാദ്യമേളങ്ങളുടെ ഡിസ്പ്ലേ.
മെയ് നാലിന് രാവിലെ ഏഴിന് ചെമ്പുവെയ്പ്പ് 7.30 ന് പ്രഭാത നമസ്ക്കാരം 8.30ന് അഭി. യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന .10 മണിക്ക് ഇടവകയിൽ നിന്നും പത്ത്,പ്ലസ് ടൂ ജെ.എസ്.എസ് എൽ സി പത്ത് ,പന്ത്രണ്ട് പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയവർക്കുള്ള അവാർഡ് ദാനം.
വൈകിട്ട് ആറുമണിക്ക് പുതുശേരി കുരിശടിയിൽ സന്ധ്യാ നമസ്ക്കാരം. 6.30 ന് റാസ മുതക്കോട്ട് പടിഞ്ഞാറേതിൽ ബിജു ചാക്കോയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് പുന്നമല ചിറവഴി കിടങ്ങന്നൂർ ജംഗ്ഷനിൽ എത്തും. തുടർന്ന് യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക്കിടങ്ങന്നൂർ സെന്റ് ജോർജ് കുരിശടിയിൽ സ്വീകരണം നൽകും.
ധൂപ പ്രാർത്ഥന,അനുഗ്രഹപ്രഭാഷണം എന്നിവക്കു ശേഷം റാസ മുളയക്കാലാ ഭാഗംവഴി പൂവണ്ണുംമൂട് -കാവുംങ്കൽ ഭാഗം വഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പ്രാർത്ഥന , ആശിർവാദം ,ആകാശദീപകാഴ്ച.
മെയ് അഞ്ചിന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന മലബാർ ഭദ്രാസനാധിപൻ ഗീവറുഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് റാസ പാരാറ്റ് ജോർജ്ജിഭവനിൽ പി.ജി ശമുവേലിന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ,മെഴുവേലിപള്ളിയുടെ കിഴക്കുഭാഗം വഴി മോടിയിൽ ,തെക്കേതിൽ ഭാഗം സെൻറ് ജോർജ്ജ് സണ്ടേസ്ക്കൂൾ ,കോഴിമല കുരിശടിയിലേയും പ്രാർത്ഥനയ്ക്ക് ശേഷം വായനശാല വഴി റാസ പള്ളിയിൽ എത്തും.
തുടർന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിന് ശേഷം 105-ാംമത് പെരുന്നാളിന് കൊടിയിറങ്ങുമെന്ന് ഇടവക വികാരി ഫാദർ സാജൻ.റ്റി.ജോൺ , സഹ വികാരി ഫാദർ ജോൺ കുറിയാക്കോസ്, ട്രസ്റ്റി പി.എസ്. ജോർജ്ജ്, സെക്രട്ടറി സഖറിയ ഫിലിപ്പ് എന്നിവർ അറിയിച്ചു.
ചെറിയാൻ കിടങ്ങന്നൂർ-