Advertisment

പിണറായിക്ക് ക്രെഡിബിലിറ്റി ഇല്ല : മുസ്‌ലിം ലീഗ് തൃശൂർ ജില്ല പ്രസിഡണ്ട്‌ സി എ മുഹമ്മദ്‌ റഷീദ്

New Update
w

തൃശൂർ: വാ തുറന്നാൽ നുണ മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡണ്ട്‌ സി എ മുഹമ്മദ്‌ റഷീദ്.ഡിസംബർ 21 മുതൽ 25 വരെ ജില്ലയിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ സംഘാടക സമിതി ഓഫീസ് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജനങ്ങൾ നൽകുന്ന പരാതികളിൽ ഉടൻ തീർപ്പു കൽപ്പിക്കും എന്നാണ് നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ 20 ദിവസം പിന്നിട്ടിട്ടും പ്രാദേശിക തലത്തിലുള്ള പരാതികൾക്ക് പോലും പരിഹാരം കണ്ടെത്താൻ ജില്ല ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണീരൊപ്പും എന്ന് ഉറപ്പു നൽകിയവർ, അത് പാലിക്കാതെ കോടികൾ മുടക്കി സുഖവാസ യാത്ര നടത്തുകയാണ്.

കടം പോലും കിട്ടാനില്ലാത്ത ഒരു സർക്കാരാണ് ഈ ധൂർത്ത് നടത്തുന്നത്. സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോയിൽ ഒരു സാധനവും കിട്ടാനില്ല. 5,000 കോടിയാണ് സപ്ലൈകോക്ക് കൊടുക്കാനുള്ളത്. സർക്കാർ നൽകേണ്ട 1500 കോടി കിട്ടാത്തത് കൊണ്ട് സപ്ലൈകോയുടെ ദർഘാസുകളിൽ ഇടപാടുകാർ പങ്കെടുക്കുന്നില്ല. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷനില്ല.

നാലു മാസത്തെ  ക്ഷേമ പെൻഷൻ കിട്ടാനുള്ളിടത്താണ് ഒരു മാസത്തെ പെൻഷൻ നൽകിയത്.

അതിനു വേണ്ടി മറിയക്കുട്ടിയെ പോലുള്ളവർക്ക് പിച്ചതെണ്ടാൻ ഇറങ്ങേണ്ടി വന്നു. അന്തസ്സായി ജീവിച്ച കേരളത്തെ കുത്തുപാള എടുപ്പിച്ചതാണ് പിണറായിയുടെ ഭരണ നേട്ടമെന്നും സി എ മുഹമ്മദ് റഷീദ് പറഞ്ഞു.

സംഘാടക സമിതി വർക്കിങ് ചെയർമാൻ പി എം അമീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്‌ കെ എ ഹാറൂൺ റഷീദ്,  യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എസ് ടി യു ജില്ല ജനറൽ സെക്രട്ടറി വി പി മൻസൂറലി, മുസ്‌ലിം ലീഗ്  മണ്ഡലം ഭാരവാഹികളായ ടി കെ സൈതലവി, പി വി ഉമർ കുഞ്ഞി, സി കെ ബഷീർ, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ കെ കെ സക്കരിയ, എ വി അലി, ടി എ ഫഹദ്, സാബിർ കടങ്ങോട്, ഷബീർ പാറമ്മൽ, എ വി സജീർ, പ്രവർത്തക സമിതി അംഗങ്ങളായ കബീർ ഫൈസി, വി എം മുഹമ്മദ്‌ സമാൻ, നാസർ കടവല്ലൂർ, പി എസ് മുഹമ്മദ്‌ ഷെഫീക്ക്, ടി പി സുബൈർ തങ്ങൾ സംസാരിച്ചു.

Advertisment