യുഎഇയിലെ തൊഴിലാളികൾക്ക് ഇനി കൊടുംചൂടത്ത് പണിയെടുക്കേണ്ട! ഉച്ചവിശ്രമം നിർബന്ധമാക്കി ഉത്തരവ്; നിയമം ലംഘിച്ചാൽ കനത്തപിഴ

New Update

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ച് യുഎഇ. കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് വിശ്രമം അനുവദിക്കുക.

Advertisment

publive-image

ഉച്ചവിശ്രമം അനുവദിച്ച ഈ മൂന്ന് മാസക്കാലം തെഴിലാളികളുടെ ദിവസേനയുള്ള ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുതെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. ഇത്തരത്തിൽ പ്രതിദിനം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ, ഓവർടൈം ആയി കണക്കാക്കി ജീവനക്കാരന് നഷ്ടപരിഹാരം നൽകേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ഉച്ച സമയത്തെ ഇടവേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലവും തൊഴിലുടമകൾ നൽകേണ്ടതുണ്ട്.

ഈ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നതായി കണ്ടെത്തുന്ന തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളിൽ ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യപ്പെടുമ്പോൾ പരമാവധി പിഴ തുക 50,000 ദിർഹം ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Advertisment