കൊച്ചി: ലോകാരോഗ്യ സംഘടനയുടെ (ഡബ്‌ള്യുഎച്ച്ഓ) കണക്കനുസരിച്ച് ഓരോ 1000 ശിശുക്കളിലും 5 പേര്‍ക്ക് കഠിനമായ ശ്രവണ വൈകല്യമുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 27,000 കുട്ടികള്‍ ബധിരരായാണ് ജനിക്കുന്നത്. കേള്‍വിക്കുറവോ കേള്‍വിനഷ്ടമോ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. രോഗനിര്‍ണ്ണയം വൈകുന്നതാണ് ഇതിനു കാരണം.
ശ്രവണ വൈകല്യം നേരത്തേ കണ്ടുപിടിക്കാന്‍ യൂണിവേഴ്സല്‍ നവജാത ശ്രവണ സ്‌ക്രീനിംഗ് (യുഎന്‍എച്ച്എസ്) സഹായിക്കും. നവജാത ശിശുക്കളില്‍ ശ്രവണ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും നേരത്തെയുള്ള ഇടപെടല്‍ ഉറപ്പാക്കുന്നതിനും ഈ പരിശോധന പ്രധാനമാണ്. മറ്റു വികസിത രാജ്യങ്ങളില്‍ യുഎന്‍എച്ച്എസ് സ്‌ക്രീനിംഗ് നിര്‍ബന്ധമാണെങ്കിലും, ഇന്ത്യയില്‍ കേരളത്തില്‍ ഒഴികെ മറ്റൊരിടത്തും നവജാതശിശുക്കളുടെ നിര്‍ബന്ധിത ആരോഗ്യ പരിശോധന പ്രക്രിയകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.
ഒരു സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അഭാവത്തില്‍, ഭാഷാ പഠനത്തിലൂടെയും മറ്റും കുട്ടികളിലെ ശ്രവണക്കുറവ് തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കള്‍ ചെയ്തുവരുന്നത്. ഇത് കുട്ടികള്‍ക്ക് 24 മാസം വരെയുള്ള കോഗ്നിറ്റീവ് ഡെവലപ്പ്‌മെന്റിന്റെ (കുട്ടികളിലെ തിരിച്ചറിയല്‍ വികാസത്തിന്റെ )വിലയേറിയ സമയം നഷ്ടപ്പെടുത്തും. അതേസമയം, യുഎന്‍എച്ച്എസ് നടപ്പിലാക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടലിലൂടെ ആറുമാസത്തിനുള്ളില്‍ പരിഹാര നടപടികള്‍ സാധ്യമാകുകയും ചെയ്യും.
"കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് കേള്‍ക്കാന്‍ കഴിഞ്ഞതിന് ശേഷം എന്റെ ജീവിതം പൂര്‍ണ്ണമായും മാറി. കേള്‍ക്കാന്‍ കഴിയുതിന്റെ സന്തോഷം മറ്റുള്ളവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, കേള്‍വിക്കുറവുള്ളവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ഞാന്‍ ഒരു ഡോക്ടറാകാനും ഇഎന്‍ടിയില്‍ സ്പെഷ്യലൈസ് ചെയ്യാനും തീരുമാനിച്ചു. ലോക ശ്രവണദിനത്തില്‍, എല്ലാവരോടും ദയവായി ലഭ്യമായ ഓപ്ഷനുകളെക്കുറിച്ച് ബോധവാന്മാരാകാന്‍ ആവശ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുവഴി കേള്‍വിയുള്ള ഒരു ജീവിതം നയിക്കാനുള്ള അവസരം ആരും നഷ്ടപ്പെടുത്താതിരിക്കട്ടെ''- കോക്ലിയര്‍ ഇംപ്ലാന്റ് സ്വീകര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായ റിസ്വാന പിഎ പറയുന്നു.
ഇന്ത്യയില്‍ ഓരോ 1,000 കുട്ടികളില്‍ നാലുപേരും ബധിരരായി ജനിക്കുന്നു. പ്രതിവര്‍ഷം 25,000 കുഞ്ഞുങ്ങള്‍ കേള്‍വിക്കുറവോടെ ജനിക്കുന്നു. ശ്രവണസഹായി ഉപകാരപ്പെടുന്നില്ലെങ്കില്‍, അവരുടെ കേള്‍വിശക്തിക്കുള്ള ഏക പരിഹാരമായി കോക്ലിയര്‍ ഇംപ്ലാന്റ് മാറുന്നു. ചില റീഹാബിലിറ്റേഷന്‍ പോസ്റ്റ് ഇംപ്ലാന്റ് ഉപയോഗിച്ച് അവര്‍ക്ക് അവരുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും.
കേരള സര്‍ക്കാറിന്റെ ശ്രുതിതരംഗം പരിപാടിയില്‍ നിന്ന 1200 ലധികം കുട്ടികള്‍ക്ക് ശ്രവണ സമ്മാനം ലഭിക്കുന്നുണ്ട്. ഞങ്ങളുടെ ആശുപത്രിയില്‍ 500 ലധികം കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നടത്തി. ഈ കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതു കാണുന്നത് അങ്ങേയറ്റം സന്തോഷകരമാണ്' - ഡോ. നൗഷാദ് ഇഎന്‍ടി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് നൗഷാദ് പറഞ്ഞു.
'കേരളത്തിലെ 61 (ഡെലിവറി പോയിന്റുകള്‍) സര്‍ക്കാര്‍ ആശുപത്രികളിലും മിക്ക സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ നവജാതശിശു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെ കോക്ലിയര്‍ ഇംപ്ലാന്റ് സ്‌കീം പ്രകാരം 1200 ഓളം കുട്ടികള്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഈ ലോക ശ്രവണ ദിനത്തില്‍ എല്ലായിടത്തും അവബോധം വ്യാപിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. - കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.
മാതാപിതാക്കള്‍, അധ്യാപകര്‍, പരിപാലകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നതിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും പ്രാരംഭ ഘട്ടത്തില്‍ തന്നെ വൈദ്യസഹായം തേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വിക്കുറവ് ഒരു കുട്ടിയുടെ ജീവിതകാലത്തെ നഷ്ടപ്പെടുത്തുന്നു. അത് കുട്ടികളില്‍ വികസന വെല്ലുവിളികള്‍, വൈകാരിക പ്രശ്നങ്ങള്‍, ആത്മാഭിമാന പ്രശ്നങ്ങള്‍, സാമൂഹിക വെല്ലുവിളികള്‍ എന്നിവ ഉണ്ടാക്കിയേക്കാം.