Advertisment

ചന്ദ്രയാൻ 3: വിക്ഷേപണ റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഇസ്രോ

New Update
chandrayan

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തിയതായി ഐഎസ്ആര്‍ഒ. വടക്കന്‍ പസഫിക് സമുദ്രത്തില്‍ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങള്‍ പതിച്ചതായി ഇസ്രോ അറിയിച്ചു.

Advertisment

വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്ക് ശേഷമാണിത്. എല്‍വിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പര്‍ സ്റ്റേജ് പൂര്‍ത്തിയായതായി ഇസ്രോ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആര്‍ഒ പറയുന്നു.

ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിയമം എല്‍വിഎം3 എം4 ക്രയോജനിക് അപ്പര്‍ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഇസ്രോ അറിയിച്ചു. 

ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപ്രതീക്ഷിതമായ സ്‌ഫോടനങ്ങള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ചന്ദ്രയാന്‍-3 വിന്യസിച്ചതിന് ശേഷം എല്‍വിഎം3 എം4 അപ്പര്‍ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊര്‍ജ്ജ സ്രോതസ്സുകളും നീക്കം ചെയ്യുന്നതിനുള്ള 'പാസിവേഷന്‍' പ്രക്രിയ നടത്തിയിരുന്നുവെന്നും ഇസ്രോ വ്യക്തമാക്കി. 

Advertisment