നീറ്റ് പരീക്ഷയ്‌ക്കെതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്: ഒപ്പ് ശേഖരണ കാമ്പയിന്‍ ആരംഭിച്ച് എം കെ സ്റ്റാലിന്‍

New Update
തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് സ്ഥാനമില്ല ; ‘  തമിഴര്‍ക്കു മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനു നേരെ കല്ലെറിയുന്നതിനു തുല്യമാണ്’ ;  സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്. നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ ഒപ്പ് ശേഖരണ കാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

നീറ്റ് പരീക്ഷയെ ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാലിന്‍ പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധം നടത്തിവരികയാണ്.

ഡിഎംകെ നീറ്റിനെ എതിര്‍ക്കുന്നു, ഇത് സാമൂഹിക നീതിക്ക് വിരുദ്ധമാണ്, ഇത് നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിംഗ് സെന്ററുകളില്‍ പ്രവേശനമുള്ളവര്‍ക്കും വേണ്ടിയുള്ളതാണ് തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. 

നീറ്റ് പിജി 2023-ന്റെ യോഗ്യതാ ശതമാനത്തിന്റെ കട്ട് ഓഫ് എല്ലാ വിഭാഗങ്ങളിലും 'പൂജ്യം' ആയി കുറയ്ക്കാന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 20-ന് ആരോഗ്യ മന്ത്രാലയം ദേശീയ മെഡിക്കല്‍ കമ്മീഷനോട്  നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെയുടെ പുതിയ നീക്കം. 

Advertisment