കോണ്‍ഗ്രസ് മുക്തഭാരതമെന്ന് മോദി പറയുമ്പോള്‍ അതിനര്‍ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? സനാതന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി

New Update
‘ജയ്റ്റ്‍ലിയുടേയും സുഷമയുടേയും പെട്ടന്നുണ്ടായ മരണത്തിന് കാരണം മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദം മൂലം’; ഗുരുതര ആരോപണവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ ബി.ജെ.പി വളച്ചൊടിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍. തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി പറഞ്ഞത്.

''ഞാനിത് വീണ്ടും പറയുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് ബാലിശമായി പെരുമാറുന്നവരുണ്ട്, മറ്റുള്ളവര്‍ ദ്രാവിഡത്തെ ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ? 

'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന?  ഒന്നും മാറ്റേണ്ടതില്ലെന്നും എല്ലാം ശാശ്വതമാണെന്നുമാണ് അതിനര്‍ത്ഥം'' ഉദയനിധി പറഞ്ഞു. എന്നാല്‍ ദ്രാവിഡ മോഡല്‍ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു, എല്ലാവരും തുല്യരായിരിക്കണം. 

ബി.ജെ.പി എന്റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.അത് അവരുടെ പതിവ് ജോലിയാണ്. അവര്‍ എനിക്കെതിരെ എന്ത് കേസ് നല്‍കിയാലും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ബി.ജെ.പിക്ക് ഇന്‍ഡ്യ ബ്ലോക്കിനെ പേടിയാണ്, ശ്രദ്ധ തിരിക്കാനാണ് അവര്‍ ഇതെല്ലാം പറയുന്നത്. 

ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം.'' ഉദയനിധി കൂട്ടിച്ചേര്‍ത്തു.

Advertisment