Advertisment

മണിപ്പൂര്‍ കലാപം: ഇരകളുടെയും സാക്ഷികളുടെയും മൊഴിയെടുപ്പ് നടപടികളില്‍ വ്യക്തത വരുത്തി സുപ്രീം കോടതി

supreme-court news45

ഡല്‍ഹി: മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഇരകളുടെയും സാക്ഷികളുടെയും മൊഴിയെടുപ്പ് നടപടികളില്‍ വ്യക്തത വരുത്തി സുപ്രീം കോടതി.

Advertisment

വിഷയത്തില്‍ വ്യക്തതേടി മണിപ്പൂര്‍ ഹൈക്കോടതി നല്‍കിയ കത്തിനെ തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രീം കോടതി വ്യക്തത വരുത്തിയത്. നാല് നിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയിരിക്കുന്നത്.

സിആര്‍പിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തേണ്ടത് മണിപ്പൂര്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പ്രാദേശിക മജിസ്ട്രേറ്റുമാരായിരിക്കണം. മൊഴി നല്‍കേണ്ട സാക്ഷിയോ ഇരയോ മണിപ്പൂരിന് പുറത്തുള്ളവരാണെങ്കില്‍ അവരുടെ പ്രദേശത്തുള്ള മജിസ്ട്രേറ്റ് തന്നെ മൊഴി രേഖപ്പെടുത്തണം. 

മൊഴി രേഖപ്പെടുത്തിയതിന് ശേഷം അത് അസമിലെ ചുമതലപ്പെടുത്തപ്പെട്ട അഡീഷണല്‍ മജിസ്ട്രേറ്റിന് കൈമാറണം. തിരിച്ചറിയല്‍ പരേഡ് നടപ്പിലാക്കേണ്ടത് മണിപ്പൂരിലെ ചുമതലപ്പെട്ട പ്രാദേശിക മജിസ്ട്രേറ്റ് ആയിരിക്കണം എന്നിവയാണ് നാല് നിര്‍ദ്ദേശങ്ങള്‍. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്ന കേസുകളില്‍ മാത്രമാണ് ഈ നിര്‍ദ്ദേശം ബാധകമാകുക. 

സിബിഐക്ക് കൈമാറിയ ലൈംഗികാതിക്രമ കേസുകളില്‍ ഈ നിര്‍ദ്ദേശം ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂര്‍ മൊഴിയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ വ്യക്തത വരുത്തിയത്.

Advertisment