കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്കെതിരെ ബലാത്സംഗ ആരോപണവുമായി 34 കാരി: എംഎല്‍എ തന്നെ നഗ്നനായി വീഡിയോ കോള്‍ വിളിച്ചു, സഹകരിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവതി

സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പരാതിയില്‍ പറയുന്നു.

New Update
Vinay Kulkarni  Untitledfbi

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ധാര്‍വാഡില്‍ നിന്നുള്ള എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്കെതിരെയാണ് 34 കാരി പരാതി നല്‍കിയത്.

Advertisment

2022 ന്റെ തുടക്കത്തിലാണ് വിനയ് കുല്‍ക്കര്‍ണിയെ പരിചയപ്പെടുന്നതെന്ന് പരാതിക്കാരിയായ സാമൂഹിക പ്രവര്‍ത്തക പറയുന്നു.

തുടക്കത്തില്‍, മാന്യമായ സംഭാഷണങ്ങള്‍ പതിവായിരുന്നു. എന്നാല്‍ താമസിയാതെ അവ അനുചിതമായി മാറി. വിനയ് കുല്‍ക്കര്‍ണി തന്നോട് ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുകയും നഗ്‌നനായി തന്നെ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. 

ഇയാളുമായി ഇടപഴകാന്‍ വിസമ്മതിച്ചപ്പോള്‍ എംഎല്‍എ ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.

2022 മാര്‍ച്ചിലോ ഏപ്രിലിലോ ബെലഗാവി സര്‍ക്യൂട്ട് ഹൗസിലേക്ക് കുല്‍ക്കര്‍ണി തന്നെ ക്ഷണിച്ചുവെന്നും അവിടെ വെച്ച് തന്നെ അനുചിതമായി സ്പര്‍ശിച്ചെന്നും ഇര അവകാശപ്പെട്ടു. സര്‍ക്യൂട്ട് ഹൗസില്‍ മറ്റൊരാള്‍ എത്തിയപ്പോള്‍ കുല്‍ക്കര്‍ണി തന്നെ വിട്ടയച്ചുവെങ്കിലും പീഡനം തുടര്‍ന്നുവെന്നാണ് ഇവരുടെ മൊഴി.

2022 ഓഗസ്റ്റ് 24 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയെ കാണാന്‍ ബംഗളുരുവില്‍ എത്തിയപ്പോള്‍ കുല്‍ക്കര്‍ണി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും യുവതി ആരോപിച്ചു.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് എംഎല്‍എ തന്നെ കാറില്‍ കയറ്റി കൊണ്ടുപോയി, അവിടെ വാഹനത്തിനുള്ളില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ അവകാശപ്പെടുന്നു.

സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പരാതിയില്‍ പറയുന്നു.

Advertisment