Advertisment

ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല, കഴിച്ചതോടെ വയറിന് അസുഖമായി, വീട്ടിലെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി നടന്‍ ദര്‍ശന്‍; ഭക്ഷണത്തിൽ വിഷാംശമുള്ള സൂക്ഷ്‌മാണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ജയിൽ ഹെൽത്ത് ഓഫീസർ; ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

വിചാരണയ്ക്ക് മുമ്പുള്ള തടവുകാർക്കും ശിക്ഷിക്കപ്പെട്ട തടവുകാർക്കുമായി വ്യത്യസ്‌ത മാർഗനിർദേശങ്ങളുമുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പറഞ്ഞ കോടതി വാദം കേൾക്കുന്നതിനായി വ്യാഴാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.

New Update
Darshan

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന നടൻ ദർശന് വീട്ടിലെ ഭക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജയിൽ അധികൃതർക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

Advertisment

ദർശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് എസ് ആർ കൃഷ്‌ണകുമാർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഹർജിക്കാരൻ്റെ ഹർജിയിൽ എതിർപ്പുകൾ രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിനും കാമാക്ഷിപാളയ പൊലീസ് സ്‌റ്റേഷൻ ജയിൽ സൂപ്രണ്ടിനും ഹൈക്കോടതി നിർദേശം നൽകി, വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചു.

വിചാരണയ്ക്ക് മുമ്പുള്ള തടവുകാർക്കും ശിക്ഷിക്കപ്പെട്ട തടവുകാർക്കുമായി വ്യത്യസ്‌ത മാർഗനിർദേശങ്ങളുമുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പറഞ്ഞ കോടതി വാദം കേൾക്കുന്നതിനായി വ്യാഴാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.

ജയിലിൽ വിളമ്പുന്ന ഭക്ഷണം ദർശന് ദഹിക്കുന്നില്ലായെന്നും കുറച്ചു ദിവസങ്ങളായി വയറിന് അസുഖമാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധിച്ച ഭക്ഷണത്തിൽ വിഷാംശമുള്ള സൂക്ഷ്‌മാണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ജയിൽ ഹെൽത്ത് ഓഫീസർ പറഞ്ഞു.

കൂടാതെ ഹർജിക്കാരൻ്റെ ഭാരവും കുറഞ്ഞു. ഇതുമൂലം ജയിലിലെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

അതിനാൽ വീട്ടിൽ നിന്നുളള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഉത്തരവില്ലാതെ ഹർജിക്കാരന് വീട്ടിൽ നിന്നുളള ഭക്ഷണം നൽകാൻ അനുവദിക്കില്ലെന്ന് ജയിൽ അധികൃതർ വ്യക്‌തമാക്കി.

Advertisment