ഭക്ഷണത്തിന്റെ പേരിൽ തർക്കം; മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ട സംഘങ്ങളുടെ ആക്രമണം, ക്രൂര മർദനമേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ

New Update
G

ബാംഗ്ലൂർ: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്.

Advertisment

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെയും മൈസുരുവിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലി സ്വദേശിയായ ഷൈന്‍ പ്രസാദ് എന്നയാളും, സംഘവുമാണ് ആക്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഷൈന്‍ പ്രസാദ് ഗുണ്ടകളെ കൂട്ടിയെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഭക്ഷണത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, രണ്ട് ദിവസത്തിനുശേഷം ആളെക്കൂട്ടിയെത്തി മര്‍ദിക്കുകയുമായിരുന്നു. 16-ആം തീയതി രാത്രി ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു വാക്കു തര്‍ക്കമുണ്ടായത്.

അന്ന് ഭീഷണിപ്പെടുത്തി തിരിച്ചുപോയ ഷൈന്‍ പ്രസാദും സംഘവും രാത്രിയോടെ ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാര്‍ത്ഥികളെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു

Advertisment