കോയമ്പത്തൂര്‍: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി. ആനന്ദനാ(46)ണ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയായ 21-കാരിയാണ് ആക്രമിക്കപ്പെട്ടത്.
ബുധനാഴ്ച്ചയാണ് സംഭവം. പ്രതിയുടെ വീടിന് സമീപത്താണ് കോളേജ് വിദ്യാര്‍ഥിനികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ആനന്ദന്‍ പതിവായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ വിദ്യാര്‍ഥിനികള്‍ മറന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി ബുധനാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.