Advertisment

ഒരു രാജ്യം എന്നാൽ ഒരു ഭാഷ, ഒരു സംസ്കാരം, ഒരു പാരമ്പര്യം; ഇന്ത്യ ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമാണ്; തമിഴ്‌നാട് ഒരു രാജ്യമാണ് ! : എ രാജ

New Update
a raja Untitled0.jpg

ചെന്നൈ: ഒരു ഭാഷയും ഒരു സംസ്‌കാരവും ഒരു പാരമ്പര്യവുമുള്ള ഒരു രാഷ്ട്രമല്ല ഇന്ത്യയെന്ന് ഡിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ രാജ. ഇന്ത്യയെന്നാൽ ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണെന്നും രാജ പറഞ്ഞു. മാർച്ച് ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി കോയമ്പത്തൂരിൽ നടന്ന ചടങ്ങിലായിരുന്നു രാജയുടെ വിവാദ പരാമർശങ്ങൾ. പരാമർശങ്ങൾ വിവാദമായതോടെ രാജയ്ക്കും ഡിഎംകെയ്ക്കും എതിരെ ബിജെപി രംഗത്തുവന്നു.  

Advertisment

“ഒരു രാജ്യം എന്നാൽ ഒരു ഭാഷ, ഒരു സംസ്കാരം, ഒരു പാരമ്പര്യം. ഇന്ത്യ ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമായിരുന്നു. ഇവിടെ, തമിഴ്‌നാട് ഒരു രാജ്യമാണ്, ഒരു ഭാഷയും ഒരു സംസ്കാരവും. മലയാളം മറ്റൊരു ഭാഷയും സംസ്‌കാരവുമാണ്... അവരെയെല്ലാം ഒരുമിച്ച് നിർത്തുന്നതാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്  - ഇത് ഇന്ത്യയെ ഒരു ഉപഭൂഖണ്ഡമാക്കി മാറ്റുന്നു, ഒരു രാജ്യമല്ല. രാജ പറഞ്ഞു

കൂടാതെ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുമ്പോൾ അവരെ പിന്തുണയ്ക്കുന്നവർ “ജയ് ശ്രീറാം” എന്ന് വിളിച്ചതിനെ പരാമർശിച്ച് രാജ പറഞ്ഞു,

“ഇതാണ് നിങ്ങൾ പറയുന്ന ദൈവമെങ്കിൽ, ഇതാണ് നിങ്ങളുടെ ‘ജയ് ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്. ', എങ്കിൽ ഞങ്ങൾ ഒരിക്കലും അത് അംഗീകരിക്കില്ല. അത് അംഗീകരിക്കാൻ തമിഴ്‌നാടിന് കഴിയില്ല. നിങ്ങൾ പോയി എല്ലാവരോടും പറയൂ ഞങ്ങൾ രാമന്റെ ശത്രുക്കളാണെന്ന്. 

അതേ സമയം രാജയുടെ പരാമർശങ്ങൾ ബിജെപിയുടെ മാത്രമല്ല, ഇന്ത്യാ സഖ്യത്തിലെ കക്ഷികളായ കോൺഗ്രസിന്റേയും ആർജെഡിയുടെയും ശക്തമായ വിമർശനത്തിന് വിധേയമായി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്, ഇക്കൂട്ടർക്ക് സനാതന സംസ്കാരം നശിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ, ഇത് രാജയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും സഖ്യത്തിന്റേല്ലെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.

"സംസാരിക്കുമ്പോൾ ആളുകൾ സംയമനം പാലിക്കണമെന്ന് ഞാൻ കരുതുന്നു... രാമൻ എല്ലാവരുടേതുമാണ്, ജീവിക്കാനുള്ള ആദർശമാണ്." രാജയുടെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു,

Advertisment