കള്ളക്കുറിച്ചി മദ്യ ദുരന്തം; ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎഡിഎംകെ; സര്‍ക്കാരിന്റെ ഭരണ പരാജയവും അലസമായ സമീപനവും കാരണമാണ് ഇത്രയധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് പളനിസ്വാമി

ഡിഎംകെ സർക്കാരിന്‍റെ മൊത്തത്തിലുള്ള ഭരണ പരാജയവും അലസമായ സമീപനവും കാരണം ദാരുണമായി ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളെ വ്യക്തിപരമായി കാണേണ്ടത് പ്രധാനമാണ്.

New Update
palaniswam i Untitledkalla.jpg

ചെന്നൈ: കള്ളക്കുറിച്ചി മദ്യ ദുരന്തത്തില്‍ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.

Advertisment

ഡിഎംകെ സര്‍ക്കാരിന്‍റെ ഭരണ പരാജയവും അലസമായ സമീപനവും കാരണമാണ് ഇത്രയധികം ആളുകള്‍ക്ക് ദുരന്തത്തില്‍ ജീവൻ നഷ്‌ടമായതെന്ന് പളനിസ്വാമി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജി വയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കള്ളക്കുറിച്ചിയിൽ അനധികൃത മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഉയർന്നുവെന്ന വാർത്ത ഞെട്ടിച്ചു. തമിഴ്‌നാട് നിയമസഭ ഇന്ന് ചേരുന്ന പശ്ചാത്തലത്തിൽ, മരണപ്പെട്ടവര്‍ക്ക് എഐഎഡിഎംകെയുടെ പേരിൽ അനുശോചനം അറിയിക്കുന്നു.

ഈ സാഹചര്യത്തിൽ, ഡിഎംകെ സർക്കാരിന്‍റെ മൊത്തത്തിലുള്ള ഭരണ പരാജയവും അലസമായ സമീപനവും കാരണം ദാരുണമായി ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളെ വ്യക്തിപരമായി കാണേണ്ടത് പ്രധാനമാണ്.

ഈ സംഭവങ്ങളില്‍ നേരിട്ട് ഇടപെടല്‍ നടത്തേണ്ടതുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് എന്‍റെ അഗാധമായ അനുശോചനവും ഖേദവും രേഖപ്പെടുത്തുന്നു, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു'- കെ പളനിസ്വാമി അഭിപ്രായപ്പെട്ടു.

കള്ളക്കുറിച്ചിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ നേരില്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment