ചെന്നൈ: ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ ആസ്ട്രോങിൻറെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി.
ആംസ്ട്രോങിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മായാവതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കൊലപാതകത്തിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംസ്ട്രോങിൻറെ കുടുംബാംഗങ്ങളെ നേരിൽ കണ്ട മായാവതി സംസ്കാര ചടങ്ങിലും പങ്കെടുത്തു.
കൊലപാതകത്തിൽ ഇപ്പോൾ അറസ്റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നും ഇതൊരു രാഷ്ട്രീയ കൊലയാണെന്നും മായവതി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ ചെന്നൈ സെൻട്രലിൽ ബി എസ്പി പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരേയും രൂക്ഷ വിമർശനമാണ് മായാവതി ഉന്നയിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ നീതി ഉറപ്പാക്കില്ലെന്നും അവർ ആരോപിച്ചു.