146 യാത്രക്കാരുമായി എത്തി റണ്‍വേയില്‍ ഇറങ്ങിയ ഉടന്‍ വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു: നിലവിളിച്ച് യാത്രക്കാര്‍; ചെന്നൈ വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴക്ക്

ശനിയാഴ്ച വൈകീട്ട് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു വിമാനം.

New Update
airUntitledri

ചെന്നൈ: 146 യാത്രക്കാരുമായി എത്തി റണ്‍വേയില്‍ ഇറങ്ങിയ ഉടന്‍ ബോയിംഗ് 737-800 എ40 ബിക്യൂ വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ടയര്‍ പൊട്ടിത്തെറിച്ചയുടന്‍ ഭയന്ന യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ നിലവിളിച്ചു.

Advertisment

ശനിയാഴ്ച വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ വിമാനദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെല്ലാം പൂര്‍ണമായും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 

മസ്‌കറ്റില്‍ നിന്ന് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു വിമാനം.

വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം ഇറങ്ങിയ ഉടന്‍ വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. ടയര്‍ പൊട്ടിയതിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചെന്നൈയില്‍ ഇറങ്ങി അല്‍പസമയത്തിനകം വിമാനം മസ്‌കറ്റിലേക്ക് വീണ്ടും പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി.ഒമാനിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ സമീപത്തെ ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ട്. 

ടയര്‍ പൊട്ടുന്ന ശബ്ദം യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാരെ ഉടന്‍ തന്നെ മറ്റൊരു വിമാനത്തില്‍ ഒമാനിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment