ചെന്നൈ: ഭർത്താവ് കൈക്കൂലി വാങ്ങുന്നത് തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് കോടതി. ഭർത്താവിന്റെ കൈക്കൂലിപ്പണം കൊണ്ട് ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസിൽ കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചു.
പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ 1992ഇൽ എടുത്ത കേസിലാണ് വിധി. ഇയാളുടെ ഭാര്യ 1 വർഷം തടവും പിഴയും ഒടുക്കണമെന്ന വിധി കോടതി ശരിവച്ചു.