പ്രമുഖ ഇന്ത്യന്‍ ബാങ്കറും ഐസിഐസിഐ ബാങ്ക് മുന്‍ ചെയര്‍മാനുമായ നാരായണന്‍ വാഗല്‍ അന്തരിച്ചു

2009-ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഐസിഐസിഐ ബാങ്ക് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വാഗലായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
vagal Untitled.d0.jpg

ചെന്നൈ: പ്രമുഖ ഇന്ത്യന്‍ ബാങ്കറും മുന്‍ ഐസിഐസിഐ ബാങ്ക് ചെയര്‍മാനുമായ നാരായണന്‍ വാഗല്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണം കുടുംബം സ്ഥിരീകരിച്ചു.

Advertisment

2009-ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഐസിഐസിഐ ബാങ്ക് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വാഗലായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെയാണ് നാരായണന്‍ വാഗല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 39-ആം വയസ്സില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം  44-ആം വയസ്സില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചുമതല ഏറ്റെടുത്തു. 

ഒരു നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായി ഐസിഐസിഐ സെക്യൂരിറ്റീസ് സ്ഥാപിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, മിത്തല്‍ സ്റ്റീല്‍ തുടങ്ങിയ നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐസിഐസിഐ നോളജ് പാര്‍ക്കില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യയും രണ്ടു മക്കളുമുണ്ട്.

Advertisment