വ്യാജ വീഡിയോ പ്രചരണം; യൂട്യൂബർ മനീഷ് കശ്യപ് ബിഹാർ ജയിലിൽ തുടരും

വ്യാജ വീഡിയോ പ്രചരണം; യൂട്യൂബർ മനീഷ് കശ്യപ് ബിഹാർ ജയിലിൽ തുടരും

New Update
chennai

ചെന്നൈ: തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നതിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ മനീഷ് കശ്യപ് ബ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടരുമെന്ന് പട്ന കോടതി അറിയിച്ചു. തമിഴ്നാട്ടിലെ മധുരയിലെ ജയിലില്‍ നിന്ന് അടുത്തിടെ ബീഹാറിലേക്ക് കൊണ്ടുവന്ന കശ്യപിനെ ബിഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) ഫയല്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പട്ന സിവില്‍ കോടതിയില്‍ ഹാജരാക്കി. തമിഴ്നാട്ടിലും ബിഹാറിലുമായി ഇയാള്‍ക്കെതിരെ നിരവധി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment

''തമിഴ്നാട്ടില്‍ കശ്യപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍, അയാള്‍ ഇനി ബിഹാറിലെ ജയിലില്‍ തുടരുമെന്ന് ജഡ്ജി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും വീഡിയോ കോണ്‍ഫറന്‍സിങ് വഴി തമിഴ്നാട് കോടതിയില്‍ ഹാജരാക്കും,'' - കശ്യപിന്റെ അഭിഭാഷകന്‍ ശിവാനന്ദന്‍ ഭാരതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കാണിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ത്രിപുരാരി കുമാര്‍ എന്ന മനീഷ് കശ്യപിനെയും മറ്റ് രണ്ട് പേരെയും 2023 മാര്‍ച്ചില്‍ ഇ ഒ യു അറസ്റ്റ് ചെയ്തു.

Advertisment