ജിഎസ്ടിയെക്കുറിച്ച് സംസാരിച്ച ഒരാള്‍ക്ക് എന്ത് സംഭവിച്ചു എന്നത് വളരെ നിരാശാജനകം, ഈ സാഹചര്യം ധനമന്ത്രി കൈകാര്യം ചെയ്ത രീതി ലജ്ജാകരം; നിര്‍മല സീതാരാമനെതിരെ എംകെ സ്റ്റാലിന്‍

കാപ്പി, മധുരവിഭവങ്ങള്‍ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ ശ്രീനിവാസന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. 

New Update
stalin Untitledland

ചെന്നൈ: കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ഉടമ ശ്രീനിവാസന്‍ കേന്ദ്രമന്ത്രിയോട് മാപ്പ് പറഞ്ഞതിനെച്ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്.

Advertisment

ജിഎസ്ടിയെക്കുറിച്ച് സംസാരിച്ച ഒരാള്‍ക്ക് എന്ത് സംഭവിച്ചു എന്നത് വളരെ നിരാശാജനകമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഈ സാഹചര്യം ധനമന്ത്രി കൈകാര്യം ചെയ്ത രീതി ലജ്ജാകരമാണ്. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തില്‍ നടത്തിയ പരാമര്‍ശത്തിന് ശേഷം ശ്രീനിവാസന്‍ മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായി ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു.

കാപ്പി, മധുരവിഭവങ്ങള്‍ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ ശ്രീനിവാസന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. 

ബണ്ണിന് ജിഎസ്ടി ഇല്ലെങ്കിലും ക്രീം നിറച്ചാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി വര്‍ധിപ്പിക്കുകയാണെങ്കില്‍ എല്ലാത്തിനും വര്‍ധിപ്പിക്കണമെന്നും ചില വിഭവങ്ങള്‍ക്ക് മാത്രം വര്‍ധിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

Advertisment