തമിഴ്നാട് ബിഎസ്പി നേതാവ്‌ ആംസ്ട്രോങ് കൊലക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തെളിവെടുപ്പിനിടെ പ്രതി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

New Update
armstrong bsp

ചെന്നൈ: ബിഎസ്പി തമിഴ്നാട് നേതാവ് കെ ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവെങ്ങാടമാണ് കൊല്ലപ്പെട്ടത്.

Advertisment

ആംസ്ട്രോങ്ങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനായി മാധവറത്തിനടുത്തുള്ള സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുപോയിരുന്നു.

തെളിവെടുപ്പിനിടെ പ്രതി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പൊന്നൈ ബാലു, രാമു, തിരുവെങ്ങാടം, തിരുമലൈ, സെല്‍വരാജ്, മണിവണ്ണന്‍, സന്തോഷ്, അരുള്‍ എന്നീ എട്ട് പ്രതികളെ വെള്ളിയാഴ്ച ആംസ്‌ട്രോങ്ങിന്റെ കൊലപാതകം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2023 ഓഗസ്റ്റില്‍ സഹോദരന്‍ ആര്‍ക്കോട്ട് സുരേഷിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ബാലു എന്നയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റ് മൂന്ന് പ്രതികളായ ഗോകുല്‍, വിജയ്, ശിവശങ്കര്‍ എന്നിവരെയും ജൂലൈ 7 ന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആര്‍ക്കോട്ട് സുരേഷിന്റെ ജന്മദിനമായ ജൂലൈ 5 ന് ആണ് ആംസ്‌ട്രോംഗ് കൊല്ലപ്പെട്ടത്.

Advertisment