'ക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല': കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കി എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതില്‍ കോടതി

New Update
templee

ചെന്നൈ: കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കി എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിനോട് നിര്‍ദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ മതേതര ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രവേശിച്ച സംഭവങ്ങള്‍ എടുത്തുകാണിച്ച ഹൈക്കോടതി മധുര ബെഞ്ച് ജസ്റ്റിസ് എസ് ശ്രീമതി ക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും പറഞ്ഞു.

Advertisment

ഡിണ്ടിഗല്‍ ജില്ലയിലെ പഴനിയിലുള്ള അരുള്‍മിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

ക്ഷേത്ര കവാടങ്ങളിലും കൊടിമരത്തിന് സമീപവും മറ്റ് പ്രമുഖ സ്ഥലങ്ങളിലും കൊടിമരത്തിന് അപ്പുറത്തും അഹിന്ദുക്കള്‍ക്കുള്ള നിയന്ത്രണത്തെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഒരു അഹിന്ദുവിന് ഹിന്ദുദേവനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവര്‍ ഹിന്ദുമതത്തിലുള്ള വിശ്വാസവും ക്ഷേത്ര ആചാരങ്ങള്‍ അനുസരിക്കാനുള്ള സന്നദ്ധതയും സ്ഥിരീകരിക്കുന്ന ഒരു പ്രതിജ്ഞ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഹിന്ദുമതത്തില്‍ വിശ്വസിക്കാത്ത അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത്. ഏതെങ്കിലും അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കാന്‍ അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍, പ്രസ്തുത അഹിന്ദുവില്‍ നിന്ന് തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്ന ഉറപ്പ് വാങ്ങണം, കൂടാതെ അദ്ദേഹം ഹിന്ദു മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുകയും പാലിക്കുകയും ചെയ്യണം. ക്ഷേത്ര ആചാരങ്ങള്‍ പ്രകാരം അഹിന്ദുക്കള്‍ അല്ലാത്തവരെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്നും കോടതി വിധിച്ചു.

Advertisment