Advertisment

ഓടുന്ന ബസിനുള്ളില്‍ വച്ച് വഴക്ക്: 5 മാസം ഗര്‍ഭിണിയായ ഭാര്യയെ ബസില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്

New Update
varamathi

ചെന്നൈ; അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഡിണ്ടിഗലിലാണ് സംഭവം. ഡിണ്ടിഗല്‍ ജില്ലയിലെ വെമ്പാര്‍പട്ടി സ്വദേശി പാണ്ഡ്യനാണ് ഭാര്യ വരമതിയെ കൊലപ്പെടുത്തിയത്. എട്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. 

Advertisment

പാണ്ഡ്യനും വരമതിയും ഞായറാഴ്ച രാത്രി തമിഴ്‌നാട് ആര്‍ടിസി ബസില്‍ ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് പോയ വഴിയായിരുന്നു കൊലപാതകം നടന്നത്. വരമതിയുടെ പിതാവ് പാണ്ഡ്യന് ഇരുചക്ര വാഹനം വാങ്ങി നല്‍കാമെന്ന് വാക്കു നല്‍കിയിരുന്നു. ബൈക്ക് വാങ്ങിവച്ച് ഇരുവരേയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പണ്ഡ്യനും വരമതിയും കൂടി വധുഗൃഹത്തിലേക്ക് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. 

 ഗോപാല്‍പട്ടി ബസ് സ്റ്റോപ്പില്‍ നിന്നാണ് പാണ്ഡ്യനും വരമതിയും വാഹനത്തില്‍ കയറിയത്. ഈ സമയം പാണ്ഡ്യന്‍ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. ബസിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായും സൂചനകളുണ്ട്. കണവായ്പട്ടിക്ക് സമീപം ബസ് എത്തിയപ്പോള്‍ പാണ്ഡ്യന്‍ ഭാര്യയെ ബസിന്റെ പിന്‍ കോണിപ്പടിയില്‍ നിന്ന് ചവിട്ടി താഴേക്ക് വീഴ്ത്തുകയായിരുന്നു. 

ബസില്‍ യാത്രക്കാര്‍ കുറവായതിനാലും എല്ലാവരും ബസിന്റെ മുന്‍ഭാഗത്ത് ഇരുന്നതിനാലും ഈ സംഭവം ആരും ശ്രദ്ധിച്ചില്ല.താഴെ വീണ വരമതി ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. 

Advertisment