Advertisment

'മോദി അടുത്ത വര്‍ഷം വിരമിക്കും, അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോദിക്കു താല്‍പര്യം; എന്നെ തൂക്കിക്കൊന്നാലും ആം ആദ്മി പാര്‍ട്ടി അവസാനിക്കില്ല, ജയിലിലേക്ക് മടങ്ങിപ്പോകാന്‍ എനിക്ക് ഭയമോ ആശങ്കയോ ഇല്ല: മോദിയുടെ അടുത്ത ലക്ഷ്യം പിണറായി വിജയന്‍ സര്‍ക്കാരും മമത ബാനര്‍ജി സര്‍ക്കാരുമെന്ന് കേജ്‌രിവാള്‍

ജയിലിലെ സെല്ലിൽ നാലുപാടും സ്ഥാപിച്ച സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫിസും തന്നെ നിരീക്ഷിക്കുകയായിരുന്നുവെന്നും കേജ്‍രിവാൾ ആരോപിച്ചു.

New Update
kejriwal Untitled4464.jpg

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം കേരളത്തിലെ പിണറായി വിജയൻ സർക്കാരും ബംഗാളിലെ മമത ബാനർജി സർക്കാരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേജ്‍രിവാളിന്റെ പരാമർശം.

Advertisment

താൻ രാജിവച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കുമെന്നും തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം കുത്തിപ്പൊക്കുന്നതെന്നും കേജ്‍രിവാൾ ആരോപിച്ചു.

ഇന്നലെ 11.30ഓടെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കേജ്‍രിവാൾ അഭിമുഖത്തിൽ വിശദീകരിച്ചു.

‘‘മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിക്കു താൽപര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ട്. എന്നെ തൂക്കിക്കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ല. ജയിലിലേക്ക് മടങ്ങിപ്പോകാൻ എനിക്ക് ഭയമോ ആശങ്കയോ ഇല്ല.’’ – അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.‌

ജയിലിലെ സെല്ലിൽ നാലുപാടും സ്ഥാപിച്ച സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫിസും തന്നെ നിരീക്ഷിക്കുകയായിരുന്നുവെന്നും കേജ്‍രിവാൾ ആരോപിച്ചു. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കേജ്‍രിവാളിന്റെ പ്രതികരണം.

Advertisment