ഡല്‍ഹി: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ കാതോലിക്കാ സ്ഥാനാരോഹണത്തിനുള്ള കേന്ദ്ര സംഘത്തില്‍ ബിജെപിയില്‍ നിന്നുള്ള യാക്കോബായ പ്രതിനിധിയെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം.
ബിജെപി മൈനോറിറ്റി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പോള്‍ യാക്കോബായ സഭാംഗമാണ്. മാത്രമല്ല, യാക്കോബായ സഭാ മാനേജ്മെന്‍റ് കമ്മറ്റികളിലും അംഗമാണ് ഇദ്ദേഹം. ഈ സഭയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവും മൈനോറിറ്റി മോര്‍ച്ച നേതാവുമാണ് പോള്‍.
/sathyam/media/media_files/2025/03/21/behNfoafTFMDhNAQSeXI.jpg)
പക്ഷേ ആര്‍സി വിഭാഗത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനവും അടുത്തിടെ പാര്‍ട്ടിയിലെത്തിയ ഷോണ്‍ ജോര്‍ജുമാണ് കേന്ദ്ര സംഘത്തില്‍ ഇടം പിടിച്ചത്. ഒപ്പം കോണ്‍ഗ്രസ് എംപിയും സഭാംഗവുമായ ബെന്നി ബഹനാന് സംഘത്തില്‍ ഇടം നല്‍കുകയും ചെയ്തു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും സംഘത്തിലുണ്ട്.
മാര്‍ച്ച് 25 -ന് ലബനനില പാത്രിയാര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ്.
വി മുരളീധരന്‍റെ ഇടപെടലിലാണ് ഷോണ്‍ ജോര്‍ജിന് സംഘത്തില്‍ ഇടം ലഭിച്ചതെന്നാണ് ബിജെപിയില്‍ ഒരു വിഭാഗത്തിന്‍റെ ആരോപണം.
മധ്യ കേരളത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ സഭകളില്‍ നിന്നും ഇപ്പോള്‍ ബിജെപിയിലേയ്ക്ക് പുതിയ അംഗങ്ങള്‍ ചേരാന്‍ മടിക്കുന്നതിന് കാരണം പിസി ജോര്‍ജിന്‍റെയും മകന്‍ ഷോണ്‍ ജോര്‍ജിന്‍റെയും പാര്‍ട്ടിയിലെ സാന്നിധ്യമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
/sathyam/media/post_attachments/Ikyw00AaYGgdpB42xv3J.jpg)
മുമ്പ് എസ്‌ഡിപിഐയുമായി ചേര്‍ന്ന് കാലങ്ങളോളം വര്‍ഗീയ കാര്‍ഡിറക്കിയ ജോര്‍ജ് ഇപ്പോള്‍ ക്രൈസ്തവ സംരക്ഷകനെന്ന പേരില്‍ അവതരിച്ചിരിക്കുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. അതിനാല്‍ ഇരുവരേയും പാര്‍ട്ടിയില്‍ അധികം പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്ന റിപ്പോര്‍ട്ട് പല നേതാക്കളും പാര്‍ട്ടിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതിനിടെയാണ് യാക്കോബായ സഭ കാതോലിക്കയുടെ സ്ഥാനാരോഹണത്തില്‍ കോണ്‍ഗ്രസുകാരനായ യാക്കോബായ സഭാംഗത്തെ ഉള്‍കൊള്ളിക്കുകയും സഭാംഗമായ ബിജെപി നേതാവിനെ തഴയുകയും ചെയ്തത് വിവാദമായിരിക്കുന്നത്.
ഫലത്തിൽ യാക്കോബായ സഭാoഗമായ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി ഉൾപ്പെട്ടതോടെ, ഇപ്പോഴത്തെ കേന്ദ്ര സംഘത്തെ നിശ്ചയിച്ചതുകൊണ്ട് കോൺഗ്രസിന് ഗുണവും ബിജെപിക്ക് ദോഷവും ആണ് ഉണ്ടായിരിക്കുന്നത്.