കെ സുധാകരന്‍ നില്‍ക്കണോ.. പോണോ.. എന്നതില്‍ തിരക്കിട്ട കൂടിയാലോചനകളുമായി ഹൈക്കമാന്‍റ്. രാഹുല്‍ ഗാന്ധി കെസി വേണുഗോപാലുമായും വിഡി സതീശനുമായും ചര്‍ച്ച നടത്തി. സുധാകരനെ മാറ്റി കുറഞ്ഞ പ്രൊഫൈല്‍ നേതാക്കളെ പ്രതിഷ്ഠിച്ചാല്‍ പാര്‍ട്ടിയില്‍ കുറുമുന്നണിയ്ക്ക് സാധ്യത. പാര്‍ട്ടിയില്‍ കലഹമുണ്ടാകുമെന്നും മുന്നറിയിപ്പ്

നേതൃമാറ്റം സംബന്ധിച്ച അവ്യക്തത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിര്‍ദേശമാണ് കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുമ്പില്‍ വച്ചിട്ടുള്ളത്.

New Update
k sudhakaran rahul gandhi vd satheesan ks venugopal
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ മാറ്റുന്നത് സംബന്ധിച്ച അവ്യക്തത പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട് കൂടിയാലോചനകള്‍ തുടങ്ങി.

Advertisment

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ ഇടപെടുകയും കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.


പുതിയ പ്രസിഡന്‍റിനെ നിയമിച്ചാല്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാനാണ് പ്രധാന ചര്‍ച്ചകള്‍. പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കണോ, അതോ കെ സുധാകരന് കാലാവധി നീട്ടി നല്‍കണോ എന്നതാണ് പ്രധാന ചര്‍ച്ച.


തീരുമാനം എന്തായാലും രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കാനാണ് ആലോചന. നേതൃമാറ്റം സംബന്ധിച്ച അവ്യക്തത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിര്‍ദേശമാണ് കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുമ്പില്‍ വച്ചിട്ടുള്ളത്.

കെ സുധാകരനെ മാറ്റി ആന്‍റോ ആന്‍റണി എംപിയെ പുതിയ പ്രസിഡന്‍റായി ഉടന്‍ പ്രഖ്യാപിക്കും എന്ന അഭ്യൂഹം ശനിയാഴ്ച രാവിലെ മുതല്‍ വ്യാപകമാണ്.


അതേസമയം, സുധാകരനെ നീക്കിയാല്‍ പാര്‍ട്ടി പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. അങ്ങനെ വന്നാല്‍ നിലവിലേതിനേക്കാള്‍ മോശമായ സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങും.


പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ പ്രാപ്തരായ നേതാക്കളെ വേണം പ്രസിഡന്‍റ് പദവിയിലേയ്ക്ക് പരിഗണിക്കേണ്ടത് എന്നതാണ് പാര്‍ട്ടിയിലെ പൊതുവായ അഭിപ്രായം.

സുധാകരനെ മാറ്റുമ്പോള്‍ അതില്‍ കുറഞ്ഞ പ്രൊഫൈല്‍ ഉള്ള ആളുകളെ പകരക്കാരാക്കിയാല്‍ ഗുണംചെയ്യില്ലെന്നാണ് പൊതുവായ വിമര്‍ശനം.

അങ്ങനെ വന്നാല്‍ പാര്‍ട്ടിയില്‍ കുറുമുന്നണിയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും പരസ്യ വിമര്‍ശനങ്ങള്‍ക്കും രാജി ഉള്‍പ്പെടെ സംഭവിച്ചേക്കാമെന്ന അഭ്യൂഹവും ശക്തമാണ്. സുധാകരനെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്.