'ഇവിടെ കേക്കും വൈനും. അവിടെ അടിയും തൊഴിയും'. ബിജെപി ഭരിക്കുന്ന ഒഡീഷയിൽ കന്യാസ്ത്രീക്കെതിരെ വീണ്ടും അതിക്രമം. ട്രെയിനിൽ നിന്നും പിടിച്ചിറക്കി ക്രൂര മാനസിക പീഡനം. മതപരിവർത്തനം ആരോപിച്ച് അധിക്ഷേപവും അവഹേളനവും. അതിക്രമം ബഹ്റാംപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽപ്പെട്ട കന്യാസ്ത്രീക്ക് നേരെ.  സംഘപരിവാർ അഴിഞ്ഞാടുന്നു

ഒഡീഷയിലെ ബഹ്റാംപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽപ്പെട്ട 29 കാരിയായ കന്യാസ്ത്രീയ്ക്കാണ് പൊതുമധ്യത്തിൽ വെച്ച് അത്യന്തം ഹീനമായ അധിക്ഷേപം നേരിടേണ്ടി വന്നത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bhajarangdul workers tourcherd christian people
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ബി.ജെ.പി- സംഘപരിവാർ ശക്തികൾ അധികാരം കൈയ്യാളുന്ന ഒഡീഷയിൽ സഭാവസ്ത്രം ധരിച്ച കന്യാസ്ത്രീക്കും സംഘത്തിനുമെതിരെ വീണ്ടും ബജ്‌റംഗ്ദളിന്റെ അതിക്രമം. 

Advertisment

മതപരിവർത്തനം ആരോപിച്ചാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളേയും പിടിച്ചറിക്കിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഭീഷണിമുഴക്കിയത്. 


പൊലീസിന്റെ സാന്നിധ്യത്തിൽ ക്രൂരമായ മാനസിക പീഡനത്തിനാണ് ഇവർ ഇരയായത്. മെയ് 31 ന് പാതിരാത്രിയിലാരുന്നു സംഭവം. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നിലവിൽ ഇവരെ വിട്ടയച്ചിട്ടുള്ളത്. 


ഒഡീഷയിലെ ബഹ്റാംപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽപ്പെട്ട 29 കാരിയായ കന്യാസ്ത്രീയ്ക്കാണ് പൊതുമധ്യത്തിൽ വെച്ച് അത്യന്തം ഹീനമായ അധിക്ഷേപം നേരിടേണ്ടി വന്നത്. 

ബഹ്റാംപൂരിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച (മെയ് 31) രാത്രി ജാർസഗുഡയിലേക്ക് റൂർക്കല രാജധാനി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകരുടെ ശ്രദ്ധയിൽ സഭാ വസ്ത്രം ധരിച്ചിരിക്കുന്ന കന്യാസ്ത്രീയേയും മൂന്ന് പെൺകുട്ടികളേയും പെട്ടത്. 

ഇവർക്കൊപ്പം കന്യാസ്ത്രീയുടെ പായപൂർത്തിയാവാത്ത ഇളയ സഹോദരനും ഉണ്ടായിരുന്നു. ബഹ്റാംപൂരിലെ സഭയുടെ സ്ഥാപനത്തിൽ അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത ശേഷം ഇവർ മടങ്ങുകയായിരുന്നു. 

ട്രെയിനിൽ വെച്ച് ഇവരെ കണ്ട ബജ്രംഗ് ദൾ പ്രവർത്തകർ വളഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു.


അതിനുശേഷം ബലമായി രാത്രി 11 മണിക്ക് ഖോർദ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്നും പിടിച്ചിറക്കിയ സംഘപരിവാർ സംഘങ്ങൾ കുട്ടിക്കടത്ത് നടത്തുന്നതിന് പുറമെ മതപരിവർത്തനം നടത്തുകയാണെന്നും ആരോപിച്ച് ഖോർദ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 


സ്റ്റേഷനിലെ റെയിൽവെ ജീവനക്കാരുടേയും റെയിൽവെ പോലീസിന്റേയും സാന്നിധ്യത്തിലായിരുന്നു പാതിരാത്രിയിലെ പരസ്യ വിചാരണയും അധിക്ഷേപവും നടന്നത്. 

പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന മൂന്ന് പെൺകുട്ടികളുടെയും ആധാർ രേഖകൾ കാണിച്ചിട്ടും കുട്ടിക്കടത്താണെന്ന് പറഞ്ഞ് ബജ്‌റംഗ്ദൾ പ്രവർത്തകർ ബഹളം വെയ്ക്കുകയായിരുന്നു. 

കന്യാസ്ത്രിയടക്കം അഞ്ചു പേരെയും റെയിൽവെ സംരക്ഷണ സേനയുടെ ഓഫീസിലെത്തിച്ചിട്ടും ബജ്രംഗ് ദൾ പ്രവർത്തകരുടെ ഭീഷണി തുടർന്നു. 


ജനിച്ച കാലം മുതൽ തങ്ങൾ കത്തോലിക്ക സഭ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാനോ രേഖകൾ പരിശോധിക്കാനോ പോലീസും തയ്യാറായില്ല. 


അർദ്ധരാതിയിൽ സ്റ്റേഷനിൽ വെച്ച് സ്ത്രീകൾക്ക് നേരെ അധിക്ഷേപം തുടർന്നിട്ടും ഇവർക്ക് സംരക്ഷണം നൽകാതെ പൊലീസ് കണ്ണടച്ചിരുട്ടാക്കി. 

ഇതിനിടെ കന്യാസ്ത്രി തന്റെ സന്യാസിനി സമൂഹത്തിന്റെ ഓഫീസിലെ അധികാരികൾക്ക് മെസേജ് അയക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബജ്രംഗ്ദൾ പ്രവർത്തകർ ഫോൺ പിടിച്ചെടുത്തു. 

പിറ്റേന്ന് രാവിലെ ( ജൂൺ1) എട്ടു മണിയോടെ ഒരു സംഘം റെയിൽവെ സംരക്ഷണ പോലീസ് സംഘമെത്തി ഇവരെ മറ്റൊരു ഓഫീസിലേക്ക് കൊണ്ടുപോയി. 

വിവരമറിഞ്ഞെത്തിയ കന്യാസ്ത്രിയുടേയും പെൺകുട്ടികളുടേയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വെച്ചും ഭീഷണിയും അധിക്ഷേപവും തുടർന്നു. 

സംഭവമറിഞ്ഞെത്തിയ മനുഷ്യാവകാശ പ്രവർത്തകരും വനിത അഭിഭാഷകരുമായ സുജാത ജേന, ക്ലാര ഡിസൂസ, സെബാറ്റി സോറൻ എന്നിവർ പെൺകുട്ടികളെ അനാവശ്യമായി തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്തു. 


രേഖാമൂലം ഒരു പരാതിയോ എഫ്.ഐ.ആറോ ഇല്ലാത്തതും അഭിഭാഷകർ ചൂണ്ടിക്കാണിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. 


ഒന്നര ദിവസത്തെ ഭീഷണിക്കും പരസ്യമായ അധിക്ഷേപങ്ങൾക്കും ശേഷം കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പിൽ കന്യാസ്ത്രിയേയും കൂട്ടരേയും വിട്ടയയ്ക്കുകയായിരുന്നു. 

2021 മാർച്ച് മാസം ഒഡീഷയിൽ നിന്ന് ഡൽഹിക്ക് പോവുക ആയിരുന്ന നാല് കന്യാസ്ത്രീകൾക്ക് ട്രെയിനിൽ വെച്ച് സമാനമായ രീതിയിൽ അതിക്രമം നേരിടേണ്ടി വന്നിരുന്നു. 

ഇവരേയും മതപരിവർത്തനം ആരോപിച്ചായിരുന്നു ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ ത്സാൻസി റെയിൽവെ സ്റ്റേഷനിൽ പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയിരുന്നു.


ഇക്കഴിഞ്ഞ ആഴ്ചയാണ് ഒഡീഷയിലെ സാംബൽപൂരിൽ വെച്ച് ഒരു സംഘം അക്രമികൾ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടിൽ (90) ഫാ. സിൽവിൻ കളത്തിൽ (43) എന്നിവരെ കുച്ചിൻഡ ചർവാച്ചിയിൽ കാർമൽ നികേതൻ ആശ്രമത്തിൽ വെച്ച് അതിക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചത്. 


ആക്രമണത്തിൽ പരിക്കേറ്റ വൈദികർ ഇപ്പോൾ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈകളും കാലും കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകി അക്രമികൾ ക്രൂരമായി മർദിച്ചുവെന്ന് വൈദികർ വെളിപ്പെടുത്തിയിരുന്നു. 

ക്രൂരമായ മർദ്ദനത്തെ തുടർന്ന് കിടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് ഇവരെ സന്ദർശിച്ചപ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ഫാദർ ലീനസ് പറഞ്ഞിരുന്നു. 

മേയ് 23-ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേർ പുറത്തു നിൽക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികൾ കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞയിടെയാണ് രണ്ട് മലയാളി വൈദികരെ ഒഡീഷയിൽ ഹിന്ദുത്വ പ്രവർത്തകർ തല്ലിച്ചത്. ക്രൈസ്തവ വേട്ട തുടർക്കഥയായിട്ടും ഒഡീഷയിലെ ബിജെപി ഭരണകൂടം അക്രമികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാത്തലിക് കണക്ട് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.