വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്; ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി

47 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 25 പേരുടെ ശരീരഭാഗങ്ങളാണ് നിലമ്പൂര്‍ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചത്. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേരുടെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

New Update
landslide Untitledres

ഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് എം പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 

Advertisment

അതെസമയം ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍ , അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

മലപ്പുറത്തും വയനാട്ടിലുമായി ആശുപത്രിയില്‍ കഴിയുന്നത് 204 പേരെന്നാണ് റിപ്പോര്‍ട്ട്. 191 പേരെയാണ് ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. 101 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇതുവരെ പൂര്‍ത്തിയാക്കി.

47 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 25 പേരുടെ ശരീരഭാഗങ്ങളാണ് നിലമ്പൂര്‍ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചത്. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേരുടെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

Advertisment