ഇന്ത്യയില്‍ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ: അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ: മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്ന് മോദി

ഇന്ത്യയില്‍ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ: അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ: മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്ന് മോദി

New Update
modi

ഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിട്ടതിന് ശേഷമാണ് മോദിയുടെ ആക്രമണം. ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യത്തെ 'ഇന്ത്യ വിടുക' എന്ന് അദ്ദേഹം പരിഹസിച്ചു. 'ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യം നേടുന്നതിനുള്ള ഇന്ത്യയുടെ പടവുകള്‍ക്ക് ഊര്‍ജ്ജമായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, എല്ലാ തിന്മകളോടും 'ക്വിറ്റ് ഇന്ത്യ' എന്ന് രാജ്യം മുഴുവന്‍ പറയുന്നു. 1942 ആഗസ്ത് 9 നാണ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

' ഇന്ത്യയില്‍ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ - അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ,'- മോദി വ്യക്തമാക്കി.

വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ രീതികളെ അപലപിച്ചു. മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

'രാജ്യം ഒരു ആധുനിക പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചു. പാര്‍ലമെന്റ് രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രതീകമാണ്. അതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രാതിനിധ്യമുണ്ട്. എന്നാല്‍ പ്രതിപക്ഷം ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ എതിര്‍ത്തു' പ്രധാനമന്ത്രി പറഞ്ഞു.

'70 വര്‍ഷമായി, പ്രതിപക്ഷം രാജ്യത്തെ ധീരഹൃദയന്മാര്‍ക്ക് ഒരു യുദ്ധ സ്മാരകം പോലും നിര്‍മ്മിച്ചില്ല. ഞങ്ങള്‍ ദേശീയ യുദ്ധസ്മാരകം നിര്‍മ്മിച്ചപ്പോള്‍, അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ലജ്ജ തോന്നിയില്ല. എന്നാല്‍ നിഷേധാത്മക രാഷ്ട്രീയത്തിന് അതീതമായി പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പാതയില്‍ ഞങ്ങള്‍ മുന്നോട്ട് പോകുന്നു'. മോദി കൂട്ടിച്ചേര്‍ത്തു.

 

Advertisment