Advertisment

തന്റെ കിടപ്പുമുറിയിലോ ഡ്രസ്സിംഗ് റൂമിലോ ടോയ്‌ലറ്റിലോ വന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാനോ അഭിനന്ദിക്കാനോ നരേന്ദ്ര മോദി തന്റെ അനുയായികളെ അനുവദിക്കുമോ? ക്യാമറയുമായി അകത്തു കടന്ന പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

New Update
modi

ഡല്‍ഹി: ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ “പെപ്പ് ടോക്കി” നെതിരെ ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി.

Advertisment

“ക്രിക്കറ്റ് താരങ്ങൾ അസ്വസ്ഥരായിരുന്നിടത്തേക്ക് പ്രധാനമന്ത്രി ക്യാമറയുമായി കടന്നുവന്നു- എക്സിലെ  ഒരു പോസ്റ്റിൽ പ്രിയങ്ക ചതുർവേദി ആരോപിച്ചു.

“തോൽവിയെ നേരിടേണ്ടിവന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വ്യക്തമായും അസ്വസ്ഥരായി കാണപ്പെടുന്നു. ആ സമയം പ്രധാനമന്ത്രിയുടെ അശ്വാസ വാക്കുകൾ (പെപ്പ് ടോക്ക്) പകർത്തുന്നതിനായി ക്യാമറകൾ അവിടേക്ക് എത്തുന്നു.

നിങ്ങൾക്ക് ഈ ട്വീറ്റ് എത്ര വേണമെങ്കിലും ട്രോളാം, ”ശിവസേന നേതാവ് പറഞ്ഞു. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഡ്രസ്സിംഗ് റൂമിലെത്തി സന്ദർശിച്ച പ്രധാനമന്ത്രി മോദിയെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കീർത്തി ആസാദും വിമർശിച്ചിരുന്നു.

“എല്ലാ ടീമുകളുടെയും സങ്കേതമാണ് ഡ്രസ്സിംഗ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐസിസി അനുവദിക്കുന്നില്ല. പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിംഗ് റൂമിന് പുറത്ത് ടീമിനെ പ്രധാനമന്ത്രി കാണണമായിരുന്നു.

ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനായിട്ടല്ല. തന്റെ കിടപ്പുമുറിയിലോ ഡ്രസ്സിംഗ് റൂമിലോ ടോയ്‌ലറ്റിലോ വന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാനോ അഭിനന്ദിക്കാനോ നരേന്ദ്ര മോദി തന്റെ അനുയായികളെ അനുവദിക്കുമോ?“- കീർത്തി ആസാദ് പറഞ്ഞു. 

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിൽ സന്ദർശനം നടത്തിയിരുന്നു. 

Advertisment