അടുത്ത മഹാമാരി വരുന്നുവോ? കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ഉയര്‍ന്നു വരുന്ന ഭീഷണികളെ അതിവേഗം കണ്ടുപിടിക്കാന്‍ കഴിവുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ യുകെ ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

New Update
pandemic

ഡല്‍ഹി: കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ അനുഭവങ്ങളില്‍ നിന്ന് ലോകം കരകയറുന്നത് തുടരുമ്പോള്‍ അടുത്ത മഹാമാരി വന്നേക്കുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ രംഗത്ത്.

Advertisment

യുകെ ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സാണ് മറ്റൊരു മഹാമാരി വന്നേക്കുമെന്ന ശക്തമായ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് -19 പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പ് ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഈ മുന്നറിയിപ്പ് സഹായകരമാണ്.

പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു വാലന്‍സിന്റെ മുന്നറിയിപ്പ്. ഉയര്‍ന്നു വരുന്ന ഭീഷണികളെ അതിവേഗം കണ്ടുപിടിക്കാന്‍ കഴിവുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ യുകെ ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒന്നിനും ഞങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. സമീപകാല മഹാമാരിയുടെ ആഘാതത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദ്രുതഗതിയിലുള്ള ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍, വാക്‌സിനുകള്‍, ചികിത്സകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആവശ്യകതയും വാലന്‍സ് ആവര്‍ത്തിച്ചു. 

നമ്മള്‍ കൂടുതല്‍ വേഗത്തിലായിരിക്കണം, കൂടുതല്‍ വിന്യസിക്കണം, അദ്ദേഹം പറഞ്ഞു.  പാന്‍ഡെമിക് തയ്യാറെടുപ്പിനെ ഒരു സൈനിക ശക്തി നിലനിര്‍ത്തുന്നതിന് തുല്യമായ പ്രതിബദ്ധതയോടു കൂടി പരിഗണിക്കണമെന്ന് വാലന്‍സ് വാദിച്ചു. 

'നമുക്ക് ഒരു സൈന്യം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് നമുക്കറിയാം. അത് ഈ വര്‍ഷം ഒരു യുദ്ധം നടക്കാന്‍ പോകുന്നതുകൊണ്ടല്ല, മറിച്ച് ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഇത് ഒരു പ്രധാന ഭാഗമാണെന്ന് അറിയാം. ''പാന്‍ഡെമിക് തയ്യാറെടുപ്പിനെ നമ്മള്‍ അതേ രീതിയില്‍ പരിഗണിക്കേണ്ടതുണ്ട്- അദ്ദേഹം പറയുന്നു.

Advertisment