Advertisment

യുവാക്കളിലെ പെട്ടെന്നുള്ള മരണം: കോവിഡ് വാക്സിൻ മൂലമല്ലെന്ന് ഐസിഎംആർ

New Update
chikungunya_vaccine chikungunya_vaccine

ഡല്‍ഹി: രാജ്യത്തെ യുവാക്കൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ കാരണം കോവിഡ്-19 വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ). ഐസിഎംആറിന്റെ സമ​ഗ്ര പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരിക്കുന്നത്. കോവിഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിക്കുന്നത് അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

Advertisment

രാജ്യത്തുടനീളമുള്ള 47 ടെർഷ്യറി കെയർ ഹോസ്പിറ്റലുകൾ ഉൾപ്പെടുത്തി 2021 ഒക്ടോബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ നീണ്ടുനിന്ന ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആരോ​ഗ്യമുള്ളവരായിരുന്നിട്ടും പെട്ടെന്നുള്ള മരണം മൂലം ജീവൻ നഷ്ടപ്പെട്ട 18-45 വയസ് പ്രായമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 

അതേസമയം പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ചരിത്രം, കുടുംബ ചരിത്രം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപാനം, മയക്കുമരുന്നുകളോ മറ്റ് വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ ഇതിന് കാരണമായി പഠനം വ്യക്തമാക്കുന്നു.  

കോവിഡ് 19 ബാധിച്ചവർ അമിതമായ കഠിനാധ്വാനത്തിൽ ഏർപ്പെടരുതെന്ന് ഐസിഎംആർ പഠനത്തെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ പരമ്പരയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചുള്ള നിർണായക തെളിവുകളാണ് ഐസിഎംആറിന്റെ പഠനം വ്യക്തമാക്കുന്നത്. മരണത്തിൽ കോവിഡ് 19 വാക്സിനേഷനും ബന്ധത്തെയും പഠനം തള്ളിക്കളയുന്നു.

Advertisment