അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; മജിസ്ട്രേറ്റ് കോടതി നടപടി ബോംബൈ ഹൈക്കോടതി റദ്ദാക്കി

പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

New Update
54

മുംബൈ: ആര്‍.എസ്.എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Advertisment

2023ല്‍ പരാതിക്കാരന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത് എതിര്‍ത്ത രാഹുല്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധി. 

ആര്‍.എസ്.എസാണ് മഹാത്മാ ഗാന്ധിജിയെ വധിച്ചതെന്ന പരാമര്‍ശത്തിലാണ് 2014ല്‍ രാഹുലിനെതിരേ ആര്‍.എസ്.എസ്.  പ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് കുന്‍തെ ഹര്‍ജി നല്‍കിയത്. രാ ഹുലിന്റെ പരാമര്‍ശം സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നായിരുന്നു പരാതി. 2015ല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ഇതോടെ, മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചു. 

Advertisment