മുംബൈ: മുബൈ - അഹമ്മദാബാദ് ദേശീയപാതയുടെ (എൻഎച്ച് 48) ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാളികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 11 ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. വസായ് സാത്തിവലിഫാട്ട മുതൽ ഫൗണ്ടൻനാക്ക ഭാഗത്തേക്ക് രാവിലെ 11 മുതൽ പ്രതിഷേധ പ്രകടനം നടത്തും.
ദേശീയപാതയിൽ മുംബൈ അതിർത്തിയിലെ ദഹിസർ മുതൽ ഗുജറാത്ത് അതിർത്തിയായ നവസാരി വരെ മൂന്ന് മാസം മുൻപ് കോൺക്രീറ്റ് ചെയ്തു. എന്നാൽ മോശം കോൺക്രീറ്റിങ് കാരണം റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും അപകടങ്ങൾ പതിവാകുകയും ചെയ്ത
തോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.
മഴ കടുത്തതോടെ ഇവിടെ ഗതാഗതയോഗ്യമല്ലാത്ത വിധം വലിയ കുഴികൾ രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമാണ്.
അടുത്തിടെ റോഡപകടത്തിൽപ്പെട്ട് വസായ് എവർ ഷൈൻ സിറ്റിയിലെ മലയാളി യുവാവടക്കം നാലുപേരാണ് മരിച്ചത്. ദേശീയപാത അതോറിറ്റിക്ക് പരാതികൾ നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് വ്യാപാരി വ്യവസായികളുടെയും മലയാളി കൂട്ടായ്മകളുടെയും സംയുക്‌താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് ബെസിൻ കേരള സമാജം പ്രസിഡൻ്റ് പി.വി.കെ നമ്പ്യാരും സംയുക്‌ത സമിതി കൺവീനർ ജയിംസ് കണ്ണമ്പുഴയും പറഞ്ഞു.