മുംബെെ: ജൂലൈ 27 ന് മുംബൈയിലെ വോർലിയിൽ അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു ഇടിച്ച് 28 കാരനായ ഒരാൾ മരിച്ചു. ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്തു. വിനോദ് ലാദ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്.
വിനോദിൻ്റെ ഇരുചക്രവാഹനത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കിരൺ ഇന്ദുൽക്കർ എന്ന പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
നാട്ടുകാരിൽ ചിലരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നിരുന്നാലും, ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്ദുൽക്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു മാസത്തിനിടെ മുംബൈയിൽ നടക്കുന്ന മൂന്നാമത്തെ ഹിറ്റ് ആൻഡ് റൺ കേസാണിത്.