Advertisment

പെട്രോൾ അടിക്കാൻ വണ്ടി നിർത്തിയത് മരണത്തിലേക്ക്, പരസ്യ ബോർഡ് വീണ് മരിച്ചവരിൽ ദമ്പതികളും, അപകടം വിസ നടപടികൾക്കായി മുംബൈയിലെത്തി തിരിച്ചുപോകും വഴി

New Update
1423857-untitled-1.webp

മുംബൈ: മുംബൈയിൽ പരസ്യബോർഡ് മറിഞ്ഞു വീണ് മരിച്ചവരിൽ മുൻ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനും ഭാര്യയും. മുംബൈ എടിസി ഉദ്യോഗസ്ഥനായിരുന്ന മനോജ് ഛൻസോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച കണ്ടെത്തിയത്. പരസ്യബോർഡ് വീണ പമ്പിന് സമീപം കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

Advertisment

ഇന്നലെ രാത്രി നടന്ന തെരച്ചിലിലാണ് ഛൻസോരിയയുടെയും അനിതയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബോർഡ് മറിഞ്ഞു വീണപ്പോൾ സ്ഥലത്തുണ്ടായിരുന്ന നൂറോളം പേർക്കൊപ്പം ഇവരും അടിയിൽ പെടുകയായിരുന്നു. മാർച്ചിൽ മുംബൈ എടിസിയിൽ നിന്ന് വിരമിച്ച ഛൻസോരിയ അനിതയ്‌ക്കൊപ്പം ജബൽപൂരിലേക്ക് താമസം മാറിയിരുന്നു.

 വിസ നടപടികൾക്കായി മുംബൈയിലെത്തി തിരിച്ചുപോകും വഴിയാണ് അപകടം. പെട്രോൾ അടിയ്ക്കാനായി പമ്പിൽ കയറിയതായിരുന്നു ഇവർ. ശക്തമായ പൊടിക്കാറ്റുണ്ടായതോടെ കുറച്ചു നേരം പമ്പിൽ വണ്ടി നിർത്തിയിട്ടു. തുടർന്നാണ് കൂറ്റൻ ബോർഡ് പമ്പിന് മുകളിലേക്ക് പതിക്കുന്നത്. പിന്നെ ലഭിച്ചത് ഇവരുടെ മൃതദേഹവും...

മാതാപിതാക്കളുടെ വിവരമില്ലാഞ്ഞതിനാൽ യുഎസിലുള്ള മകൻ സുഹൃത്തിനെ ബന്ധപ്പെട്ടതോടെയാണ് ഇരുവരെയും കാണാനില്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഘാട്‌കോപ്പർ പമ്പിന് സമീപം കാർ കുടുങ്ങിയതായി കണ്ടെത്തിയത്. ഇരുവരെയും ജീവനോടെ പുറത്തെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമെങ്കിലും മരിച്ച നിലയിലായിരുന്നു കാറിനുള്ളിൽ ദമ്പതികൾ.

ഇവരുടെ മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ പ്രദേശത്ത് പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചു. ബോർഡിനടിയിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കാനായി എന്നാണ് വിവരം.16 പേരാണ് ഇതുവരെ ഘാട്‌കോപ്പർ ദുരന്തത്തിൽ മരിച്ചത്. 41 പേർക്ക് സാരമായി പരിക്കേറ്റു. രക്ഷപെട്ടവരിൽ 34 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്.

Advertisment