ജറുസലേം: ഇസ്രായേൽ സൈന്യം ജറുസലേം മസ്ജിദ് ആക്രമിച്ച് നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. റെയ്ഡിന് മറുപടിയായി, പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ കീഴിലുള്ള ഗാസ മുനമ്പിൽ നിന്ന് റോക്കറ്റുകളുടെ ഒരു പരമ്പര തൊടുത്തുവിട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹമാസിന്റെ ആയുധ സംഭരണ കേന്ദ്രങ്ങളും നിർമാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പറഞ്ഞു.
/sathyam/media/post_attachments/daacB7G7rWmjy6lJdf3J.jpg)
അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും കഴിഞ്ഞ ഒരു വർഷമായി അക്രമം വർധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാൽ ഈ മാസം സംഘർഷം വർദ്ധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാൻ നിർബന്ധിതരായതെന്ന് ഇസ്രായേൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് പ്രവേശിച്ചപ്പോൾ, അവർക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകർ പള്ളിക്കുള്ളിൽ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു.
പോലീസ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുന്നതും ഫലസ്തീനികളെ ബാറ്റണുകളും റൈഫിൾ ബട്ടുകളും ഉപയോഗിച്ച് മർദിക്കുന്നതും ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പ്രത്യക്ഷപ്പെട്ടു. ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടായതായി പോലീസ് പറഞ്ഞു.
ആക്രമണത്തിൽ 50 പലസ്തീൻകാർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. 350 പേരെ അറസ്റ്റ് ചെയ്തതായും ഒരു ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. പ
പള്ളിയിലുണ്ടായ അക്രമം ഗാസയിലെ ഹമാസ് പോരാളികളുടെ കൂട്ട പ്രതിഷേധത്തിനും ജോർദാൻ, ഈജിപ്ത്, ഖത്തർ, ഇറാൻ എന്നിവയുൾപ്പെടെ മറ്റ് അറബ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള അപലപത്തിനും കാരണമായി. റെയ്ഡിനെ അപലപിച്ച അറബ് ലീഗ് ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചു.