Advertisment

കൊറോണ വൈറസിനെതിരെ പോരാടാന്‍ മൗണ്ട് സീനായ് ആശുപത്രി സംഭാവന തേടുന്നു

New Update

ന്യൂയോര്‍ക്ക്: കൊവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്നതിന് സ്വയം സം‌രക്ഷണ സാമഗ്രികള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമായി ന്യൂയോര്‍ക്ക് മൗണ്ട് സീനായ് ആശുപത്രി പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

Advertisment

publive-image

സം‌രക്ഷണ സാമഗ്രികളുടെ ദൗര്‍ലഭ്യം മൂലം മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബാഗുകളാണ് ഗൗണുകളായി നഴ്സുമാര്‍ ഉപയോഗിക്കുന്നത്. ഉപയോഗിച്ച മാസ്കുകള്‍ തന്നെ വീണ്ടും ഉപയോഗിക്കുന്നത് അപകടത്തെ വിളിച്ചുവരുത്തുകയാണെന്നാണ് നഴ്സുമാരുടെ ആരോപണം. വെന്റിലേറ്ററുകളുടെ കുറവും ആശുപത്രിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂടുതല്‍ വെന്‍റിലേറ്റ റുകളും ഗൗണുകളും മാസ്കുകളും വാങ്ങാന്‍ സംഭാവന ആവശ്യപ്പെട്ടാണ് അടിയന്തര ധനസമാഹരണ യജ്ഞം ആരംഭിച്ചിരിക്കുന്നത്. കൊവിഡ്-19നെ ചെറുക്കാന്‍ പരീക്ഷണാത്മക മയക്കുമരുന്ന് ചികിത്സയും ആശുപത്രി പരിഗണിക്കുന്നുണ്ട്. പക്ഷെ, അതിനും പണം വേണമെന്ന് അധികൃതര്‍ പറയുന്നു.

ധനസമാഹരണത്തിനായി മൗണ്ട് സീനായ് ആശുപത്രിയുടെ വെബ്സൈറ്റില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന പുതിയ ലിങ്കില്‍ ദാതാക്കള്‍ക്ക് 'സംഭാവന തുക' തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ഒരു വെന്‍റിലേറ്റര്‍ വാങ്ങുന്നതിന് 1,000 ഡോളര്‍, കൊറോണ വൈറസ് പ്രതിരോധ പരിശോധനയ്ക്ക് 500 ഡോളര്‍, 10 പേരടങ്ങുന്ന സ്റ്റാഫ് അംഗങ്ങള്‍ക്ക് ഭക്ഷണത്തിന് 250 ഡോളര്‍, അഞ്ച് സംരക്ഷണ ഗൗണുകള്‍ക്ക് 100 ഡോളര്‍, മൂന്ന് ബോക്സ് കൈയ്യുറകള്‍ക്ക് 50 ഡോളര്‍, രണ്ട് ഫെയ്സ് ഷീല്‍ഡുകള്‍ക്കും കണ്ണടകള്‍ക്കും 25 ഡോളര്‍, ഒരു നഴ്സിന്‍റെ ഒരു ഉബര്‍ സവാരിക്ക് 20 ഡോളര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം വാങ്ങാന്‍ 10 ഡോളര്‍ എന്നിങ്ങനെ പോകുന്നു സംഭാവന തുകകള്‍.

publive-image

'കൊറോണ വൈറസ് പാന്‍ഡെമികിന്റെ മുന്‍നിരയിലാണ് മൗണ്ട് സിനായ് ഹെല്‍ത്ത് സിസ്റ്റം. ഞങ്ങളുടെ ക്ലിനിക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ രോഗികളുടെ എണ്ണം ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഗവേഷകര്‍ പരിശോധനകള്‍ വികസിപ്പിക്കുകയും വാക്സിന്‍ കണ്ടുപിടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളിയെ നേരിടാനുള്ള വൈദഗ്ധ്യവും പ്രതിബദ്ധതയും ഞങ്ങള്‍ക്ക് ഉണ്ട്,' എന്നാണ് വെബ്സൈറ്റിലെ സന്ദേശം.

മൗണ്ട് സിനായിയിലെ മിഡ്‌ടൗണ്‍ വെസ്റ്റ് ആശുപത്രിയിലെ നഴ്സുമാര്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഗൗണുകളാക്കി ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി മാര്‍ച്ച് 26 ന് പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൊവിഡ്-19 പ്രതിരോധ സാമഗ്രികളുടെ അഭാവമാണ് നഴ്സിംഗ് മാനേജര്‍ കിയസ് കെല്ലിയുടെ മരണത്തിന് കാരണമെന്ന് നേരത്തെ ഉയര്‍ന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം തങ്ങള്‍ക്ക് കൂടുതല്‍ സാമഗ്രികള്‍ നല്‍കിയതായി നഴ്സുമാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, അപ്പര്‍ ഈസ്റ്റ് ഭാഗത്തുള്ള മൗണ്ട് സിനായിയുടെ മുന്‍നിര ആശുപത്രിയിലെ നഴ്സുമാരും വ്യക്തിഗത സംരക്ഷണ സാമഗ്രികളുടെ കുറവിനെക്കുറിച്ച് പരാതിപ്പെടാന്‍ പത്രസമ്മേളനം നടത്തിയിരുന്നു.

അടുത്തിടെ ചൈനയില്‍ നിന്ന് അഞ്ച് ടണ്‍ മെഡിക്കല്‍ സപ്ലൈസ് മൗണ്ട് സീനായ് എത്തിച്ചു. ദേശീയ കോവിഡ് 19 കണ്‍വാലസെന്‍റ് പ്ലാസ്മ പദ്ധതിയില്‍ പങ്കെടുക്കുന്ന രാജ്യവ്യാപകമായി 34 സ്ഥാപനങ്ങളില്‍ ഒന്നാണ് മൗണ്ട് സിനായി. ഗുരുതരമായ രോഗികളില്‍ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്‍റിബോഡികള്‍ അടങ്ങിയിരിക്കുന്ന, രോഗവിമുക്തരായവരില്‍ നിന്ന് ബ്ലഡ് പ്ലാസ്മ ശേഖരിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

Advertisment