യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; പൊലീസ് ഗ്രനേഡും കണ്ണീ‍ര്‍വാതകവും പ്രയോഗിച്ചു, പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവർത്തക‍ർ പൊലീസുകാർക്ക് നേരെ കല്ലേറ് നടത്തി. കൂടാതെ കുപ്പികളും ചെരിപ്പുകളും കസേരകളും പ്രവ‍ർത്തക‍ർ വലിച്ചെറിഞ്ഞു. അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. കൊവിഡിൻ്റെ മറവിൽ സർക്കാര് അഴിമതി നടത്തിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.

സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രവ‍ർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.

പ്രവ‍ർത്തകർ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തി വീശി. പിന്നാലെ കണ്ണീ‍ർ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ സംഘ‍ർഷത്തിൽ നിന്ന് പിന്മാറായതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. സമീപത്തെ കടകൾക്ക് നേരെയും പ്രവർത്തക‍ർ കല്ലേറ് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ് നിലവിൽ. നിരവധി യൂത്ത് ലീഗ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.

Advertisment