യുകെയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം

author-image
Gaana
New Update

ഡൽഹി : യുകെയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം.

Advertisment

publive-image

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിനെ തുടർന്ന് ബ്രിട്ടനുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിൻമാറിയതായി യുകെ ആസ്ഥാനമായുള്ള ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

ഖാലിസ്ഥാൻ അധിനിവേശത്തെ വേണ്ടത്ര നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബ്രിട്ടനുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തത്.

"യുകെയുമായുള്ള വ്യാപാര കരാർ ഇന്ത്യ നിർത്തിയതായി അവകാശപ്പെടുന്ന റിപ്പോർട്ട് കണ്ടു, ഇത് തികച്ചും അടിസ്ഥാനരഹിതമാണ്," എംഇഎ വൃത്തങ്ങൾ പറഞ്ഞു. അടുത്ത ഘട്ടം ഔദ്യോഗിക ചർച്ചകൾ ഏപ്രിൽ 24 മുതൽ ലണ്ടനിൽ നടക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

"യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം നിലനിർത്തുന്നതിൽ ഇരുവരും പ്രതിജ്ഞാബദ്ധരാണ്, കഴിഞ്ഞ മാസം ഏറ്റവും പുതിയ വ്യാപാര ചർച്ചകൾ നടത്തിയിരുന്നു,” യുകെയുടെ ബിസിനസ് ആന്റ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Advertisment