ഡൽഹി: രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് വർദ്ധനവിന് കാരണമായത്.
/sathyam/media/post_attachments/kNxWeUmNv4SnwkHoaCIV.jpg)
2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. രാജ്യത്തെ കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിലെത്തിയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു അതേസമയം,.2021-22 ലെ 613 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വർധിച്ച് 714 ബില്യൺ ഡോളറായി.
ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയർന്നിട്ടുണ്ടെന്നും 2021-22 ലെ 676 ബില്യണിൽ നിന്ന് 2022-23 ൽ 14 ശതമാനം വർധിച്ച് 770 ബില്യൺ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യൺ ഡോളറിലെത്തി, മുൻ വർഷത്തേക്കാൾ 14 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 27.16 ശതമാനം വർധിച്ച് 323 ബില്യൺ ഡോളറായി.