/sathyam/media/post_attachments/YArSc3fUYAvWlK1dXb2B.jpg)
തിരുവനന്തപുരം: നെട്ടയം രാമഭദ്രൻ കൊലക്കേസിലെ വിചാരണ തിരുവനന്തപുരം സിബിഐ സ്പെഷ്യൽ ജഡ്ജ് കോടതിയിൽ ഇന്ന് തുടങ്ങും.2010 ഏപ്രിൽ 10 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. വിചാരണ ഏറെ വൈകിയാണ് നടക്കുന്നതെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാമഭദ്രൻ കുടുംബം.സിപിഎം നേതാക്കളും പ്രവർത്തകരും ആണ് കേസിലെ പ്രതികൾ. ഇന്നു മാപ്പ് സാക്ഷികളുടെ വിചാരണയാണ് കോടതിയിൽ നടക്കുന്നത്. എന്നാൽ എല്ലാ പ്രതികളും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് പുനലൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി പ്രാദേശിക നേതാവുമായിരുന്നു രാമഭദ്രൻ.
ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിലാണ് രാമഭദ്രൻ കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് രാമഭദ്രൻ കൊലപാതകത്തിലേക്ക് കലാശിച്ചത്. സി പി എം പ്രവർത്തകനെ മർദിച്ചതിന് പ്രതികാരമായി പ്രാദേശിക കോൺഗ്രസ് നേതാവായ നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ 16 പേരേ പ്രതികളാക്കി അറസ്റ്റ് ചെയ്തു. എന്നാൽ നീതി ലഭിച്ചില്ലെന്ന് കാണിച്ച് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയിൽനൽകിയ ഹർജിയാണ് സിബിഐ അന്വേഷണത്തിന് അനുമതി നേടിയത്. സിബിഐ അന്വേഷണത്തിൽ പ്രതികളുടെ എണ്ണം 21 ആയി. രണ്ടുപേർ മാപ്പ് സാക്ഷികളായ കേസിൽ രണ്ടാം പ്രതി. തൂങ്ങിമരിച്ചു.മറ്റൊരു പ്രതി സി പി എം ഒന്നര വർഷം മുൻപ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.