Advertisment

വയനാട് ജില്ലയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് മുളയരിയുടെ വിപണനം... ഗോതമ്പിന്‍റെ രുചിയോട് സാമ്യമുള്ള ഔഷധ ഗുണമുള്ള മുളയരി ആരോഗ്യത്തിന് ഉത്തമം

New Update

publive-image

Advertisment

മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളാണ് മുളയരിയെന്ന് വേണമെങ്കില്‍ പറയാം. പൂവിടല്‍ തുടങ്ങിയാല്‍ മുളയില്‍ വിത്തുകളുണ്ടാകും. ഇതുതന്നെയാണ് മുളയരിയായി ഉപയോഗിക്കുന്നത്.

പലര്‍ക്കും മുളയരിയെക്കുറിച്ചും എങ്ങനെയാണുണ്ടാകുന്നതെന്നതിനെക്കുറിച്ചും ഏതുതരം മുളയില്‍ നിന്നാണ് അരി ലഭിക്കുന്നതെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. 60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത് നശിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പായാണ്. അതായത് ആയുസ് അവസാനിക്കാന്‍ പോകുന്നതിന് മുമ്പാണ് മുളയരി ഉത്പാദിപ്പിക്കുന്നതെന്നര്‍ഥം.

മുളയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ധാരാളം പൂക്കളുണ്ടാകുന്ന പ്രത്യേക സമയമുണ്ട്. ഏകദേശം 75 ജനുസുകളിലായി 1250 ഇനത്തില്‍പ്പെട്ട മുളവര്‍ഗങ്ങളുണ്ട്. ഏകദേശം 45 മീറ്ററോളം ഉയരത്തില്‍ വളരുന്ന സസ്യമാണിത്.

മുളയരി പ്രധാനമായും കേരളത്തിലെ ആദിവാസികളാണ് ആഹാരമായി ഉപയോഗിക്കുന്നത്. വയനാട് ജില്ലയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് മുളയരിയുടെ വിപണനം. ഔഷധമായും ഇവര്‍ ഉപയോഗിക്കാറുണ്ട്.

publive-image

മുളയരി നെല്‍വിത്തുകളെപ്പോലെ തന്നെ കാണപ്പെടുന്നു. ഗോതമ്പിന്റെ രുചിയോടാണ് കൂടുതല്‍ സാമ്യമെന്ന് പറയാം. മുളയരി ഉണ്ടാക്കുന്ന പ്രത്യേകതരം മുളയുടെ തണ്ടുകള്‍ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. മിക്കവാറും എല്ലാ മുളകളും ആയുസ് അവസാനിക്കുന്നതിന് മുമ്പ് പൂക്കളുണ്ടാകുന്നവയാണ്.

ചുവന്ന മണ്ണാണ് മുള കൃഷി ചെയ്യാന്‍ അനുയോജ്യം. പൂന്തോട്ടങ്ങളില്‍ അതിര്‍ത്തി കാക്കാനായും മുള വെച്ചുപിടിപ്പിക്കാറുണ്ട്. 35 വര്‍ഷമെത്തിയ മുളകള്‍ ഒരു ഹെക്ടര്‍ ഭൂമിയിലുണ്ടെങ്കില്‍ കര്‍ഷകന് അഞ്ച് ടണ്ണോളം മുളയരി ലഭിക്കും.

voices
Advertisment