രാജ്യത്തെ ചെറുകാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കര. ബുധനാഴ്‍ച പാർലമെന്‍റില്‍ ആണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് എന്ന് ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ശേഷം നിർമ്മിക്കുന്ന എല്ലാ വാഹനങ്ങൾക്കും നിയമം നിർബന്ധമാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറുകളിൽ പ്രവർത്തനക്ഷമമായ എയർബാഗുകൾ ഉണ്ടായിരുന്നെങ്കിൽ 2020-ൽ രാജ്യത്ത് 13,022 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗഡ്‍കരി രാജ്യസഭയിൽ പറഞ്ഞതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയിൽ എട്ട് യാത്രക്കാരുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾക്കുള്ള കരട് വിജ്ഞാപനത്തിന് മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
ഒക്‌ടോബർ ഒന്നിന് ശേഷം നിർമിക്കുന്ന എം1 കാറ്റഗറിയില്‍പ്പെട്ട എട്ട് യാത്രക്കാർക്ക് ഇരിക്കാവുന്നതും 3.5 ടണ്ണിൽ താഴെ ഭാരവുമുള്ള വാഹനങ്ങളിൽ രണ്ട് മുൻവശത്തെ എയർബാഗുകളും രണ്ട് കർട്ടൻ എയർബാഗുകളും ഘടിപ്പിക്കണമെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത, യാത്രക്കാരുടെ വണ്ടിക്ക് ഉപയോഗിക്കുന്ന മോട്ടോർ വാഹനം എന്നാണ് M1 കാറ്റഗറിയുടെ നിർവചനം.
യാത്രക്കാർക്കായി ഇന്ത്യൻ കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനും റോഡപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. 2019-ലാണ് നാലുചക്ര വാഹനങ്ങളിലെ ഡ്രൈവർക്ക് എയർബാഗ് നിർബന്ധമാക്കുന്നത്. പീന്നിട് ഡ്രൈവറുടെ അരികിലുള്ള സീറ്റിനും എയർബാഗ് നിർബന്ധമാക്കുകയായിരുന്നു.
8 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കണമെന്ന് കേന്ദ്രത്തിന്‍റെ പുതിയ കരട് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഈ നീക്കം നിർണായകമാണ്, പ്രത്യേകിച്ച് 20 ലക്ഷം രൂപയ്ക്ക് താഴെയുള്ള വാഹനങ്ങൾക്ക് അടിസ്ഥാന വേരിയന്റിൽ നിന്ന് സാധാരണയായി രണ്ടിൽ കൂടുതൽ എയർബാഗുകൾ ഇല്ല. ഇത് വാഹന നിര്‍മ്മാതാക്കളുടെ നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ദ്ധനവിന്‍റെ ഭാരം ഒടുവില്‍ വിലക്കയറ്റമായി ഉപഭോക്താക്കളില്‍ തന്നെ പതിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.