മനാമ: വിമാന യാത്രക്കാർ ലഗേജുകൾ മാറി എടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. വിമാന യാത്ര നടത്തി മുൻപരിചയമില്ലാത്തവർക്കാണ് അധികവും ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ് ലഗേജുകൾ മാറിപ്പോകുന്നതിന് ഇടയാക്കുന്നത്.
ബഹ്റൈനിലേക്ക് സന്ദർശക വിസ അനുവദിച്ചുതുടങ്ങിയതോടെ യാത്രക്കാരുടെ വരവിലും വർധനയുണ്ടായിട്ടുണ്ട്. ഇവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് കുടുംബാംഗങ്ങൾ ധാരാളമായി വരുന്നുണ്ട്. അതിനാൽ, ലഗേജുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
നാട്ടിൽനിന്ന് പുറപ്പെടുമ്പോൾ ലഗേജുകൾ തയ്യാറാക്കുന്നത് വീട്ടിലെ മറ്റാരെങ്കിലുമായിരിക്കും. ലഗേജ് എങ്ങനെയുള്ളതാണെന്ന് യാത്രക്കാരൻ ചിലപ്പോൾ കാര്യമായി ശ്രദ്ധിച്ചെന്ന് വരില്ല. പെട്ടിയുടെ പുറത്ത് പേര് എഴുതിയിട്ടുണ്ടെന്ന ധൈര്യത്തിൽ യാത്ര പുറപ്പെടുകയാണ് പലരും ചെയ്യുന്നത്. ഇതാണ് അബദ്ധം സംഭവിക്കാൻ ഇടയാക്കുന്നത്.
ഒരേ രൂപത്തിലും നിറത്തിലുമുള്ള ബാഗുകൾ കാണുമ്പോൾ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, യാത്രക്കാർക്ക് സ്വീകരിക്കാവുന്ന ചില എളുപ്പ വഴികൾ നിർദേശിക്കുകയാണ് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്.
1. വീട്ടിൽനിന്ന് തന്നെ ലഗേജുകളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുക. ബഹ്റൈനിൽ എത്തി ബാഗ് എടുത്ത് കഴിഞ്ഞാൽ മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള ഫോട്ടോയുമായി ഒത്തുനോക്കുക.
2. ലഗേജിന് പുറത്ത് എല്ലാ വശങ്ങളിലും വ്യക്തമായി കാണാവുന്ന വിധത്തിൽ വലിപ്പത്തിൽ പേരെഴുതുക. മാഞ്ഞുപോകാത്ത വിധത്തിലാണ് പേര് എഴുതിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. പേരിനൊപ്പം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സ്ഥലപ്പേരോ മറ്റോ എഴുതുന്നതും നല്ലതാണ്.
3. ലഗേജിന് പുറത്ത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു സ്റ്റിക്കർ പതിക്കുകയോ മറ്റെന്തെങ്കിലും അടയാളം ഇടുകയോ ചെയ്യുക.
4. ബോർഡിങ് സമയത്ത് ലഗേജിൽ കെട്ടുന്ന ടാഗിലെ പേരും നമ്പറും നോക്കി സ്വന്തം ലഗേജാണെന്ന് ഉറപ്പ് വരുത്തുക.
അഥവാ ലഗേജ് മാറിപ്പോവുകയാണെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. മാറിക്കിട്ടിയ ലഗേജ് ബോർഡിങ് പാസ്, ടിക്കറ്റ്, പാസ്പോർട്ട് എന്നിവ സഹിതം വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോസ്റ്റ് ആന്റ് ഫൗണ്ട് കൗണ്ടറിൽ എത്തിച്ചാൽ മതി.
ലഗേജ് മാറി എടുത്തയാൾ ഇതിനകം അവിടെ എത്തിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഉറപ്പ് വരുത്തി അപ്പോൾ തന്നെ നിങ്ങൾക്ക് നൽകുന്നതാണ്. മാറിക്കിട്ടിയ ആൾ ലഗേജ് പിന്നീടാണ് കൗണ്ടറിൽ എത്തിക്കുന്നതെങ്കിൽ നിങ്ങളെ വിളിച്ച് വിവരം അറിയിക്കും. അപ്പോൾ പോയി വാങ്ങിയാൽ മതിയാകും.
ന്യൂഡല്‍ഹി: ഏക്നാഥ് ഷിന്‍ഡെ വിഭാഗം നിര്‍ദേശിച്ച എം.എല്‍.എയെ ചീഫ് വിപ്പ് ആക്കിയ പുതിയ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സുപ്രീംകോടതിയില്‍. ഷിന്‍ഡെയെയും 15 എം.എല്‍.എമാരെയും അയോഗ്യരാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹരജിക്കൊപ്പം ഈ മാസം 11ന് ഈ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. താക്കറെ വിഭാഗത്തിന്റെ ശിവസേനാ ചീഫ് വിപ്പായിരുന്നു സുനില്‍ പ്രഭുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉദ്ധവിനൊപ്പമുള്ള സുനില്‍ പ്രഭുവിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് […]
ഉഴവൂര്‍: കേരള കർഷക സംഘം ഉഴവൂർ പഞ്ചായത്ത് സമ്മേളനം (ഡോ എം സുകുമാരൻ നായർ നഗർ) പ്രസിഡന്റ് ടി. എൻ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം സി.എം സിറിയക്ക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബ്രാഹം സിറിയക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനി തങ്കപ്പൻ അനുശോചനം പ്രമേയവും, പി.കെ ബാബു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ .ജി രാഘവൻ, കെ.എസ് സോമൻ, പി.ജെ വർഗീസ്, ഷെറി മാത്യു, എൻ സോമനാഥപിള്ള, കെ സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഏഴ് […]
പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാള്‍വുകള്‍ തുറന്ന് 400 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് നാല് മണിവരെയുള്ള സമയത്തിനുള്ളില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കി ഘട്ടം ഘട്ടമായാണ് ഡാമിന്റെ സ്ലൂയിസ് വാള്‍വുകള്‍ തുറന്ന് അധികജലം ഒഴുക്കിവിടുക. പൊരിങ്ങല്‍കുത്ത് ഡാമിലെ സ്യൂയിസ് വാല്‍വുകള്‍ തുറന്നാല്‍ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ […]
ഡിആർഡിഒ 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും അപേക്ഷിക്കാം. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) 579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി)യിൽ എട്ട്, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (എ.ഡി.എ) 43 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം കാണാം. നിലവിൽ ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, […]
തൃശൂര്‍: യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലത്തിലെ നോർത്ത് – വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കരുണം ഭവന നിർമ്മാണ ധനശേഖരണത്തിനായി സംഘടിപ്പിക്കുന്ന ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ 5’s ഫുട്ബോൾ ടൂർണ്ണമെന്റ് പടിഞ്ഞാറെക്കോട്ടയിലെ എൻഫീൽഡ് എഫ്സിയിൽ സംഘടിപ്പിച്ചു. കെപിസിസി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ വനിതകളുടെ മത്സര വിജയികൾക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും, പുരുഷ വിഭാഗം മത്സരത്തിലെ വിജയികൾക്ക് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും സമ്മാനം വിതരണം ചെയ്തു. […]
കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ തന്റെ മകളുടെ മരണ വാര്‍ത്ത പങ്കുവെച്ചു. തന്റെ ആറ് വയസ്സുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഏപ്രില്‍ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത് സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ […]
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിച്ചില്ലെന്ന ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് പിസി വിഷ്ണുനാഥ് ശ്രമിച്ചത്. പോലീസ് കാവലിലാണ് ആക്രണം നടന്നത്. ഇപ്പോള്‍ നിരപരാധിയുടെ തലയില്‍ കേസ് കെട്ടിവയ്്ക്കാനാണ് ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രാണെന്ന് ഇപി ജയരാജനോട് ആരു പറഞ്ഞുവെന്നും വിഷ്ണുനാഥ് ചോദിച്ചു. എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന രീതിയിലുള്ള ശബ്ദമുണ്ടായെന്ന് പികെ ശ്രീമതി പറഞ്ഞു. പക്ഷേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസുകാര്‍ പോലും ആ ശബ്ദം […]
മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍. ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ […]
പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]