ശ്രദ്ധിക്കാം; സന്ദർശക വിസയിൽ വന്ന് കുടുങ്ങാതിരിക്കാൻ - ഫസലുൽഹക്ക്

author-image
ജൂലി
Updated On
New Update

publive-image

മനാമ: കൃത്യമായ വ്യവസ്ഥകൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തി കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു. നിരന്തരം ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതെ വരുന്നവരാണ് ഇവിടെ എത്തിയ ശേഷം പ്രയാസത്തിലാകുന്നത്. സന്ദർശക വിസയിൽ വരുുന്നവർ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. 300 ബഹ്റൈൻ ദിനാർ അല്ലെങ്കിൽ തത്തുല്യമായ തുകക്കുള്ള കറൻസി കൈവശമുണ്ടായിരിക്കണം. അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ തുല്യ തുകയും ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ഡെബിറ്റ്/ക്രെഡിറ്റ് കാർഡും ബാങ്ക് അക്കൗണ്ടിെന്‍റ സാക്ഷ്യപ്പെടുത്തിയ പകർപ്പും വേണം. തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ്, താമസത്തിനുള്ള ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ രക്തബന്ധത്തിലുള്ളവരുടെയോ ഭാര്യ/ഭർത്താവ് എന്നിവരുടെ പേരിലോ ഉള്ള ഇലക്ട്രിസിറ്റി ബിൽ എന്നിയാണ് കൈയിൽ കരുതേണ്ട മറ്റ് രേഖകൾ.

Advertisment

ഇതിന് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സമീപകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. ഇ-വിസ, ഇ-എൻ.ഒ.സി (സ്പോൺസേർഡ് വിസ) എന്നിവയാണ് ബഹ്റൈനിലേക്ക് സന്ദർശനത്തിന് വരുന്നവർ ആശ്രയിക്കുന്നത്. സ്പോൺസറുടെ കമ്പനി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ സന്ദർശക വിസയിൽ വരുന്നവരും പ്രയാസത്തിലാകും. ബഹ്റൈൻ വിമാനത്താവളത്തിന് പുറത്ത് പണവുമായി ആൾ നിൽപുണ്ടെന്ന് ചില യാത്രക്കാർ എമിഗ്രേഷൻ അധികൃതരോട് പറയാറുണ്ട്. എന്നാൽ, ഇത് അധികൃതർ അംഗീകരിക്കില്ല. വ്യവസ്ഥ പാലിച്ചില്ലെങ്കിൽ തിരിച്ചുപോകോണ്ടി വരും. ആർക്കെങ്കിലും നിബന്ധനകളിൽ ഇളവ് ലഭിച്ചെന്ന് കരുതി എല്ലാവർക്കും ഇളവ് ലഭിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിസ എടുത്ത് നൽകുന്ന ട്രാവൽ ഏജന്‍റുമാർ തന്നെ എന്തൊക്കെയാണ് നിബന്ധനകളെന്ന് യാത്രക്കാർക്ക് പറഞ്ഞുകൊടുത്താൽ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. എന്നാൽ, പലരും ഇതിന് തയ്യാറാകാത്തതാണ് ദിവസേനയെന്നോണം യാത്രക്കാർ കുടുങ്ങാൻ ഇടയാക്കുന്നതെന്ന് ഫസലുൽ ഹഖ് പറഞ്ഞു. വിശ്വാസ്യതയുള്ള ഏജന്‍റുമാർ മുഖേന വിസ എടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment