Advertisment

കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിച്ച് കർണാടക ഉദ്യോഗസ്ഥർ

New Update

publive-image

Advertisment

ബെംഗളൂരു: കർണാടക അതിർത്തിയിൽ കർഷകർക്കെതിരെ വിചിത്ര നടപടി. കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിച്ച് കർണാടക ഉദ്യോഗസ്ഥർ.

കർണാടകയിലെ ബാവലി ചെക്ക്പോസ്റ്റിലാണ് കർഷകർക്കെതിരെയുള്ള വിചിത്ര നടപടി. കർണാടകയിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന തരാം മഷി ഉപയോഗിച്ചാണ് സീൽ പതിക്കുന്നത്.

കർണാടകയുടെ നടപടിക്കെതിരെ മാനന്തവാടി എം.എൽ.എ. ഓ.ആർ. കേളു, മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ക്വാറന്റീൻ കർണാടക സർക്കാർ നിർബന്ധമാക്കി. രണ്ട് ശതമാനത്തിൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ വ്യക്തമാക്കി.

NEWS
Advertisment