കണ്ണാ...നിൻ ജന്മാഷ്ടമിയ്ക്കിന്നൊരു
പദമാലകോർക്കാനായില്ല ഞാനിതാ..
തളരുന്നൊരുപദമുത്തുകളും കാണാതെ..
തിരഞ്ഞുരഞ്ഞെൻ വിരൽതുമ്പുകൾ.!
രാധയും ഗോപികളുമാദ്യം *കോർത്തു
ചാർത്തിയ ഗീതാമണി* കളിലാടിപ്പാടി
യമുനാപുളിനങ്ങളിൽ, തുളുമ്പിയ..
നിലാവിലലിഞ്ഞു നീയുറങ്ങിയില്ലേ..
പിന്നെ..ജയദേവരും മീരയും മീട്ടിയ
തന്ത്രിയിലെ പൊൻനാദമായി -
നീയുണർന്നു....
മേൽപത്തൂരിനും പൂന്താനത്തിനും
ചെമ്പൈയ്ക്ക്നാദമായുംഗുരുവായൂരിലും കേളിതീർത്തു..
ഭാസ്ക്കരൻമാഷുംവയലാറുംതമ്പിയും
കേച്ചേരിയുംപുത്തൻചേരിയുമൊക്കെ
കോർത്തകർണ്ണാമൃത - വനമാലകളുമാഹൃദ്യസൗരഭ്യവും
കൊതിയോടെയാവോളംരുചിച്ചില്ലേ..
കാളിന്ദിയിലും യമുനയിലും മുങ്ങിനീരാടി....
വൃന്ദാവനപൈക്കളെമേയ്ച്ചരമേശൻനായരു
നേദിച്ചൊരാപാഥേയവും... അണിയിച്ചൊരാപദമാല്യങ്ങളും...
നിനക്കെന്നും ദിവ്യാമൃതേത്തായില്ലേ..
ഇനിയൊരുഗീതവുമതുപോലുണ്ടാവുമോ..
ഇനിയുമാകാളിന്ദിയുംയമുനയുംതീരങ്ങളും..
പുളകിതമാകുമോ..
പൂത്തുലയാനൊരുവൃന്ദാവനവും..
രാധയും സഖികളുംപുനർജ്ജനിയ്ക്കുമോ..
എങ്കിലുമെൻകണ്ണാ..നിനക്കായൊരുക്കാനെൻ കൈയ്യിലെത്തിയ്ക്കണേ..
ആശ്ചര്യചൂഢാമണിയായിമാറാനൊരു
പദഹാരമീജന്മാഷ്ടമിനാളിലെങ്കിലും...
*ഗോപികമാർ ആയിരിയ്ക്കണം കണ്ണനെ പ്രകീർത്തിച്ച് ഗാനങ്ങൾ ആദ്യം രചിച്ചത്.
*ഗോപികാഗീതം.